കൊല്ലം: ബസിനുള്ളിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് വഴിയിൽ ഇറക്കിവിട്ട വൃദ്ധന് ദാരുണാന്ത്യം. ഇടുക്കി പള്ളിവാസൽ വെട്ടുകല്ലുമുറി സ്വദേശി എഎം സിദ്ദിഖാണ് മരിച്ചത്. ബസിനുള്ളിൽ കുഴഞ്ഞ് വീണ് അവശനിലയിലായ സിദ്ദിഖിനെ ബസ് ജീവക്കാർ വഴിയോരത്തെ കാത്തിരിപ്പ് കേന്ദ്രത്തിൽ ഉപേക്ഷിക്കുകയായിരുന്നു. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിളക്കുപ്പാറയിൽ ലോട്ടറി കച്ചവടം നടത്തുകയായിരുന്നു സിദ്ദിഖ്. ബസിൽ കയറിയതോടെ ഛർദ്ദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തതോടെ മുഴതാങ്ങിലെ കാത്തിരിപ്പ് കേന്ദ്രത്തിന് മുൻപിൽ ബസ് നിർത്തി ജീവനക്കാർ സിദ്ദിഖിനെ അവിടെ കിടത്തി ബസെടുക്കുകയായിരുന്നു. അബോധാവസ്ഥയിലായ ഇദ്ദേഹത്തെ നാട്ടുകാരാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
സംഭവത്തിൽ അഞ്ചൽ-വിളക്കുപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന ‘ലക്ഷ്മി’ എന്ന ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ അന്വേഷണം നടക്കുന്നതായും ജീവനക്കാർക്കെിരെ കേസെടുക്കുമെന്നും ഏരൂർ പോലീസ് ഇൻസ്പെക്ടർ പറഞ്ഞു.
Comments