ഇസ്ലാമാബാദ് : ചൈനയ്ക്ക് വേണ്ടി കഴുതകളെ വളർത്താൻ പാകിസ്താൻ സർക്കാർ 3000 ഏക്കർ ഭൂമി ഏറ്റെടുത്തതായി റിപ്പോർട്ട് .കടക്കെണിയിലായ പാകിസ്താന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ ഏതറ്റം വരെ പോകാനും പാക് സർക്കാർ തയ്യാറാണ്. അതിനിടെയാണ് ചൈനയ്ക്കായി കഴുതകളെ വളർത്താൻ പോലും തയ്യാറായിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പാകിസ്താനിൽ കഴുതകളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തു . കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്ത് കഴുതകളുടെ എണ്ണം ഒരു ലക്ഷം വർദ്ധിച്ചതായി പാകിസ്താൻ സാമ്പത്തിക സർവേ റിപ്പോർട്ട് ചെയ്യുന്നു. അതായത് കഴിഞ്ഞ വർഷം 57 ലക്ഷമായിരുന്നത് ഇപ്പോൾ 58 ലക്ഷമായി ഉയർന്നു.
2019-20 ൽ പാകിസ്താനിൽ 55 ലക്ഷം കഴുതകളുണ്ടായിരുന്നത് 2020-21ൽ 56 ലക്ഷത്തിലെത്തി. 2022-ൽ പാകിസ്താനിൽ നിന്ന് കഴുതകളെയും നായ്ക്കളെയും ഇറക്കുമതി ചൈന ഇറക്കുമതി ചെയ്തിരുന്നു.
ചൈനയിൽ കഴുതകൾക്ക് ആവശ്യക്കാരേറെയാണ്. നേരത്തെ പാകിസ്താനിൽ നിന്ന് കഴുതകളെ എത്തിക്കണമെന്ന് ചൈന ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചൈനയിൽ അവയുടെ ആവശ്യം വർദ്ധിക്കുകയും ഉത്പാദനം കുറയുകയും ചെയ്തു. സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത്, പാകിസ്താൻ ഈ കരാറിൽ താൽപ്പര്യം പ്രകടിപ്പിക്കുകയും കഴുതകളെയും നായ്ക്കളെയും കയറ്റുമതി ചെയ്യാൻ സമ്മതിക്കുകയും ചെയ്തു.
ഇതിനായി കൂടുതൽ കഴുതകളെ വളർത്താൻ മൂവായിരം ഏക്കർ ഭൂമിയാണ് ഇപ്പോൾ പാക് സർക്കാർ ഏറ്റെടുത്തിരിക്കുന്നത് . പാകിസ്താൻ വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഇറക്കുമതി കയറ്റുമതി സംബന്ധിച്ച സെനറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റിയുമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്.
റിപ്പോർട്ട് അനുസരിച്ച്, 2021 ൽ, പാകിസ്താൻ 80,000 കഴുതകളെ ചൈനയിലേക്ക് അയക്കുകയും അതിന് പ്രതിഫലമായി നല്ല വില വാങ്ങുകയും ചെയ്തു . മാത്രമല്ല, പാകിസ്താനിലെ കഴുതകളുടെ എണ്ണം വർധിപ്പിക്കാൻ ചൈന വൻതോതിൽ സാമ്പത്തികസഹായവും നൽകി.
പരമ്പരാഗത മരുന്നുകൾ നിർമ്മിക്കാനാണ് ചൈന കഴുതകളെ ഉപയോഗിക്കുന്നത് . കഴുതയുടെ തൊലിയിൽ നിന്നാണ് ജെലാറ്റിൻ ലഭിക്കുന്നത്. ഈ ജെലാറ്റിൻ ഉപയോഗിച്ചുള്ള മരുന്നുകൾ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുമെന്നാണ് റിപ്പോർട്ട്.
Comments