ധാക്ക: അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിൽ 546 റൺസിന്റെ ചരിത്ര വിജയം നേടി ബംഗ്ലാദേശ്. 662 റൺസിന്റെ പടുകൂറ്റൻ ലക്ഷ്യം പിന്തുടർന്ന അഫ്ഗാൻ 115 റൺസിലൊതുങ്ങുകയായിരുന്നു. നാലു വിക്കറ്റെടുത്ത ടസ്‌കിൻ അഹമ്മദും മൂന്ന് വിക്കറ്റെടുത്ത ഷോറീഫുൾ ഇസ്ലമും ചേർന്നാണ് അഫ്ഗാനെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയിലേക്ക് തള്ളിവിട്ടത്.
ടെസ്റ്റ് ക്രിക്കറ്റിൽ റൺസിന്റെ അടിസ്ഥാനത്തിൽ 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയത്. സ്‌കോർ ബംഗ്ലാദേശ് 382, 425/4, അഫ്ഗാനിസ്ഥാൻ 146,115.തോൽവി ഉറപ്പിച്ച് ക്രീസിലിറങ്ങിയ അഫ്ഗാനിസ്ഥാന് അവസാന അഞ്ച് വിക്കറ്റുകൾ ഒമ്പത് റൺസെടുക്കുന്നതിനിടെയാണ് നഷ്ടമായത്. ജയത്തോടെ ടെസ്റ്റ് ചരിത്രത്തിലെ റൺസിന്റെ അടിസ്ഥാനത്തിൽ 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയത്. സ്‌കോർ ബംഗ്ലാദേശ് 382, 425/4, അഫ്ഗാനിസ്ഥാൻ 146,115.അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ മൂന്നാമത്തെ ജയമെന്ന റെക്കോർഡും ബംഗ്ലാദേശ് സ്വന്തമാക്കി.
ഇതിന് മുമ്പുള്ള രണ്ട് വൻ വിജയങ്ങളും പക്ഷെ കഴിഞ്ഞ നൂറ്റാണ്ടിന്റെ അടിസ്ഥാനത്തിൽ 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയത്. 1928ൽ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ട് 675 റൺസിന് ജയിച്ചതും 1934ൽ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ 562 റൺസിന് ജയിച്ചതുമാണ് ടെസ്റ്റ് ചരിത്രത്തിൽ റൺസിന്റെ അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയങ്ങൾ.ആദ്യ ഇന്നിംഗ്‌സിൽ നജ്മമുൾ ഹൊസൈൻ ഷാൻറോയുടെ സെഞ്ചുറിയുടെ കരുത്തിൽ ബംഗ്ലാദശ് 382 റൺസടിച്ചപ്പോൾ അഫ്ഗാൻ 146 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 236 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുണ്ടായിട്ടും അഫ്ഗാനെ ഫോളോ ഓൺ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ബംഗ്ലാദേശിനായി ഷാൻറോയും മോനിമുളും സെഞ്ചുറി നേടി. ഷാൻറോയാണ് കളിയിലെ താരം.
















Comments