കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പ്രശ്നബാധിത മേഖലകളിൽ കേന്ദ്ര സേന ഇറങ്ങി. അടുത്ത മാസം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കേന്ദ്രസേനയെ വിന്യസിക്കുന്നത്. കൊൽക്കത്ത ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് സേനാ വിന്യാസം. അടുത്ത മാസം 8-നാണ് ബംഗാളിൽ തദ്ദേശ തിരഞ്ഞടുപ്പ് നടക്കുക.
തിരഞ്ഞടുപ്പിനായുള്ള നാമനിർദ്ദേശ പത്രിക സമർപ്പണസമയത്ത് വ്യാപകമായ അക്രമം തൃണമൂൽ കോൺഗ്രസ് അക്രമം അഴിച്ചുവിട്ടിരുന്നു. സംഘർഷങ്ങളിൽ ഇതിനകം 9 പേർ ബംഗാളിൽ കൊല്ലപ്പെട്ടു. മുഖ്യ പ്രതിപക്ഷമായ ബിജെപിയുടെയും കോൺഗ്രസിന്റെയും ഇടത് പക്ഷത്തിന്റെയും പ്രവർത്തകരാണ് അക്രമിക്കപ്പെട്ടത്. ഈ പശ്ചാത്തലത്തിലാണ് പ്രശ്നബാധിത മേഖലകളിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം കേന്ദ്രസേന എത്തിയത്.
ആദ്യഘട്ടത്തിൽ 22 കമ്പനി സേനയാണ് ബംഗാളിൽ വിന്യസിച്ചത്. വരും ദിവസങ്ങളിൽ 377 കമ്പനി സേന കൂടിയെത്തും. മൂർഷിദബാദ്, സൗത്ത് 24 പർഗനാസ് തുടങ്ങിയ ജില്ലകളിലാണ് ആദ്യഘട്ടത്തിൽ കേന്ദ്രസേന എത്തിയത്. അതിനിടെ സംസ്ഥാന തിരഞ്ഞടുപ്പ് കമ്മീഷണർ രാജിവ് സിൻഹ കഴിഞ്ഞ ദിവസം ഗവർണർ സി.വി ആനന്ദബോസുമായി രാജ്ഭവനിൽ കൂടിക്കാഴ്ച നടത്തി. അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു കൂടിക്കാഴ്ച.
Comments