തിരുവനന്തപുരം: കേരളത്തിൽ ബലി പെരുന്നാൾ ആഘോഷിച്ച് വിശ്വാസികൾ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരം ബിമാപ്പളിയിൽ ജുമാം നമസ്‌കാരം നടത്തി. പാളയം ഇമാമിന്റെ നേതൃത്വത്തിൽ ചന്ദ്രശേഖരൻനായർ സേഡിയത്തിലും, മഹല്ല് ഖാസി സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി നേതൃത്വത്തിൽ കലൂർ മുസ്ലിം ജുമാമസ്ജിദിലും, കോഴിക്കോട് പന്നിയങ്കര സുമംഗലി ഓഡിറ്റോറിയത്തിലും ഈദ് ഗാഹ് പെരുന്നാൾ നമസ്‌കാരം നടന്നു.
അതേസമയം ഒമാൻ ഉൾപ്പടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്നലെ ബലിപെരുന്നാൾ ആഘോഷിച്ചു. വിവിധ എമിറേറ്റുകളിലെ ഈദ്ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്‌കാരത്തിനായി ആയിരക്കണക്കിന് വിശ്വാസികളാണ് എത്തിയത്.
ദുബായ് ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തിൽ സോനാപൂർ ലേബർ ക്യാംപിന് സമീപം നടന്ന ഈദ്ഗാഹിൽ നിരവധി പേരാണ് പങ്കെടുത്തത്. മൗലവി ഹുസൈൻ കക്കാട് പെരുന്നാൾ നമസ്‌കാരത്തിന് നേതൃത്വം നൽകിയത്.
ഷാർജയിൽ 612 പള്ളികളിലും പെരുന്നാൾ നമസ്‌കാരം ഉണ്ടായിരുന്നു. അബുദാബി, ദുബായ് തുടങ്ങി വിവിധ എമിറേറ്റുകളിലും ഈദ്ഗാഹുകൾ നടന്നു. സർക്കാർ, സ്വകാര്യ മേഖലയ്‌ക്ക് നാല് ദിവസം അവധിയുള്ളതിനാൽ ഇത്തവണ ഗംഭീരമായ ആഘോഷമാണ് അവിടെ ഒരുക്കിയത്. വാരാന്ത്യം ചേർത്ത് ആറ് ദിവസമാണ് അവധി.
Comments