അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ ബ്യൂട്ടി പാര്‍ലറുകള്‍ നിരോധിച്ച് താലിബാന്. നിലവിലുള്ള പാര്‍ലറുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി മുഹമ്മദ് അഖിഫ് മഹാജര്‍ അറിയിച്ചു. സ്ത്രീകളെയും പെണ്‍കുട്ടികളെയും കോളജിലും സ്കൂളിലും പോയി പഠിക്കുന്നതില്‍ നിന്നും വിലക്കിയതിന് പിന്നാലെയാണ് പുതിയ ഉത്തരവ്.
താലിബാൻ നേതാവിന്റെ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുത്താനും സ്ത്രീകളുടെ ബ്യൂട്ടി സലൂണുകളുടെ ലൈസൻസ് റദ്ദാക്കാനും മന്ത്രാലയം കാബൂൾ മുനിസിപ്പാലിറ്റിയോട് ഉത്തരവിട്ടു. സന്നദ്ധ സംഘടനകളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നതും പാര്‍ക്ക്, സിനിമ തിയറ്റര്‍, മറ്റ് പൊതുവിടങ്ങള്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ പോകുന്നതും താലിബാന് നേരത്തെ വിലക്കിയിരുന്നു.
അതേസമയം, പാര്‍ലറുകള്‍ അടച്ച് പൂട്ടണമെന്ന താലിബാന് നിലപാടില്‍ സ്ത്രീകള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പുരുഷന്മാർ ജോലിയില്ലാത്തവരാണ്. പുരുഷന്മാർക്ക് അവരുടെ കുടുംബത്തെ പരിപാലിക്കാൻ കഴിയാതെ വരുമ്പോൾ, സ്ത്രീകൾ ഭക്ഷണത്തിനുള്ള വക കണ്ടെത്താൻ ബ്യൂട്ടി സലൂണിൽ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു. അവരെ നിരോധിച്ചാൽ നമുക്ക് എന്ത് ചെയ്യാൻ കഴിയും?”- മേക്കപ്പ് ആർട്ടിസ്റ്റായ റൈഹാൻ മുബാരിസ് പറഞ്ഞു.
Comments