ഫുട്ബോൾ വംശീയതയ്‌ക്കെതിരായ 'വിനീഷ്യസ് ജൂനിയർ നിയമം' അംഗീകരിച്ച് റിയോ ഡി ജനീറോ ഭരണകൂടം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഫുട്ബോൾ വംശീയതയ്‌ക്കെതിരായ ‘വിനീഷ്യസ് ജൂനിയർ നിയമം’ അംഗീകരിച്ച് റിയോ ഡി ജനീറോ ഭരണകൂടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2023, 05:55 pm IST
FacebookTwitterWhatsAppTelegram

റിയോ ഡി ജനീറോ: വംശീയ വിരുദ്ധ നിയമത്തിന് റയൽ മഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന്റെ പേര് നൽകി റിയോ ഡി ജനീറോ ഭരണകൂടം. കായിക മത്സരങ്ങളിലെ വംശീയതയെ ചെറുക്കാൻ സഹായിക്കുന്ന പുതിയ നിയമത്തിന് റിയോ ഡി ജനീറോ ഭരണകൂടം അംഗീകാരം നൽകി. ദക്ഷിണ അമേരിക്കൻ രാജ്യത്ത് ഇത്തരത്തിലുള്ള നടപടി ആദ്യത്തേതാണ്. ലാലിഗയിൽ മെയ് പത്തിന് വലൻസിക്കെതിരായ മത്സരത്തിനിടെയാണ് വിനീഷ്യസ് ജൂനിയർക്ക് നേരെ വംശീയ അധിക്ഷേപമുണ്ടായത്. ‘കറുത്തവനേ പോയ് ചാവ്. കരിങ്കുരങ്ങേ അടങ്ങിയിരിക്ക്…’ സ്റ്റേഡിയത്തിൽ വിനീഷ്യസ് ജൂനിയറിന് നേരെയുയർന്ന അധിക്ഷേപം ഇങ്ങനെയായിരുന്നു. ഇതാദ്യമായല്ല വിനീഷ്യസ് സ്പാനിഷ് ലീഗിൽ വംശവെറിയമാരുടെ പരിഹാസത്തിനിരയാവുന്നത്. ബാഴ്‌സലോണ, അത്‌ലറ്റികോ മാഡ്രിഡ്, മയ്യോർക്ക, റയൽ വയോഡോളിഡ് തുടങ്ങിയ ടീമുകൾക്കെതിരെയെല്ലാം കളിച്ചപ്പോഴും താരത്തിന് അധിക്ഷേപം നേരിടേണ്ടി വന്നു. ഈ സീസണിൽ മാത്രം പത്തിലധികം തവണ വംശീയാധിക്ഷേപത്തിന് താരം ഇരയായി.

മൊസ്റ്റാല സ്റ്റേഡിയത്തിൽ അധിക്ഷേപം അസഹനീയമായതോടെ മത്സരത്തിന്റെ 73-ാം മിനിറ്റിൽ വിനീഷ്യസ് റഫറിയോട് പരാതിപ്പെട്ടു. ഗ്യാലറിയിൽ തന്നെ അധിക്ഷേപിച്ചയാളെ വിനീഷ്യസ് ചൂണ്ടിക്കാണിച്ചതോടെ ആ ഭാഗത്തിരുന്ന കാണികൾ ഒന്നാകെ വിനീഷ്യസിന് നേരേ തിരിഞ്ഞു. ഇതേത്തുടർന്ന് മത്സരം 10 മിനിറ്റോളം തടസപ്പെട്ടു. ആരാധകർ കളിക്കാരെ അപമാനിക്കരുതെന്നും മൈതാനത്തേക്ക് വസ്തുക്കളൊന്നും വലിച്ചെറിയരുതെന്നും സ്റ്റേഡിയത്തിൽ വിളിച്ചുപറഞ്ഞ ശേഷമാണ് മത്സരം പുനരാരംഭിച്ചു.അവസാന ശ്വാസം വരെ പോരാടുമെന്നും താരം സമൂഹമാദ്ധ്യമത്തിൽ കുറിച്ചിരുന്നു.

മെസ്റ്റാല്ല സ്റ്റേഡിയത്തിൽ നടന്ന വംശീയ അധിക്ഷേപമാണ് ഇത്തരമൊരു നിയമം കൊണ്ടുവരാൻ പ്രേരണയായതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിയമപ്രകാരം മത്സരത്തിനിടെ വംശീയ അധിക്ഷേപം നടന്നാൽ കളി നിർത്തിവെക്കുകയോ, ഒഴിവാക്കുകയോ വേണം. ജൂണിലാണ് റിയോ പ്രാദേശിക സർക്കാർ ഐക്യകണ്ഠേന ‘വിനി ജൂനിയർ നിയമം’ അംഗീകരിച്ചത്. വംശീയ അധിക്ഷേപം നടന്നാൽ പാലിക്കേണ്ട നടപടിക്രമങ്ങളും നിയമത്തിൽ വിവരിക്കുന്നുണ്ട്.

നിയമനിർമ്മാണം തയ്യാറാക്കിയ സ്റ്റേറ്റ് ഡെപ്യൂട്ടി പ്രൊഫ. ജോസ്മാർ പറഞ്ഞു, ‘ബഹുമാനം പ്രോത്സാഹിപ്പിക്കുന്നതിന് ഒരു നയം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയും സ്റ്റേഡിയങ്ങളിലെ വംശീയതയെ ചെറുക്കുന്നതിനുള്ള ഒരു പ്രോട്ടോക്കോളുമാണ് ഇതിലൂടെ ശക്തിപ്പെടുന്നത്’.

‘ഇന്ന് വളരെ സവിശേഷമായ ദിവസമാണ്, എന്റെ കുടുംബം വളരെ അഭിമാനിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ -വിനീഷ്യസ് പ്രതികരിച്ചു. താൻ വളരെ ചെറുപ്പമാമെന്നും ഇത്തരത്തിലൊരു ആദരവ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം വ്യക്തമാക്കി.

 

 

Tags: Vinicius Junior
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies