അബുദാബിയിലെ പരമ്പരാഗത ഹിന്ദു ക്ഷേത്ര ഉദ്ഘാടനം 2024 ഫെബ്രുവരി 14-ന്. ബാപ്‌സ് ക്ഷേത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ദ്രുഗതതിയിൽ പുരോഗമിക്കുകയാണ്. അബു മിറൈഖയിൽ 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 18 മുതൽ ക്ഷേത്രം പെതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ക്ഷേത്ര അധികൃതർ അറിയിച്ചു.
മദ്ധ്യപൂർവ്വ രാജ്യങ്ങളിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രമാണ് ഇത്. ലോക ഐക്യത്തിനുള്ള ആത്മീയ കേന്ദ്രമാകുമിതെന്ന് ക്ഷേത്ര അധികൃതർ അറിയിച്ചു. ഇന്ത്യയുടെ കലയും മൂല്യങ്ങളും സംസ്‌കാരവും യുഎഇ ജനത അനുഭവിക്കാൻ പോകുന്നത് ഈ ക്ഷേത്രത്തിലൂടെയാകുമെന്ന് അധികൃതർ വ്യക്തമാക്കി. ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കാനുള്ള അവസരവുമൊരുക്കിയിട്ടുണ്ട് യുഎഇ സർക്കാർ.
55,000 ചതുരശ്ര മീറ്റർ വിസ്തൃതിയാണ് ക്ഷേത്രസമുച്ചയം സ്ഥിതി ചെയ്യുന്നത്. വാസ്തുവിദ്യയും കൊത്തുപണികളും കൊണ്ട് നിറഞ്ഞതാണ് ഈ ശിലാക്ഷേത്രം. ലൈബ്രറി, ക്ലാസ് മുറി, പ്രാർത്ഥനാ ഹാൾ, കമ്മ്യൂണിറ്റി സെന്റർ തുടങ്ങിയവയും കോമ്പൗണ്ടിൽ ഒരുക്കിയിട്ടുണ്ട്. 2018 ഫെബ്രുവരിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാക്ഷേത്രത്തിന്റെ മാതൃക അനാച്ഛാദനം ചെയ്തത്.
Comments