ദശരഥ വിയോഗം - രാമായണ വിചിന്തനം ഭാഗം – 9
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Spirituality

ദശരഥ വിയോഗം – രാമായണ വിചിന്തനം ഭാഗം – 9

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2023, 11:45 am IST
FacebookTwitterWhatsAppTelegram

രാമന്റെ വേർപാടിൽ മനമുരുകിക്കഴിയുന്ന ദശരഥൻ അന്ത്യയാത്രയാകുന്ന ഭാഗം വാല്മീകി വർണ്ണിക്കുമ്പോൾ മാനവകുലത്തിന് പഠിക്കാൻ ധാരാളം കാര്യങ്ങളുണ്ട്. മൃഗയാ വിനോദം അഥവാ നായാട്ട് സപ്തവ്യസനങ്ങളിൽ ഒന്നായിട്ടാണ് നമ്മുടെ ആചാര്യന്മാർ കണ്ടിരുന്നത്. (ക്ഷത്രിയര്‍ക്കു് ബാധിക്കുന്ന സപ്ത വ്യസനങ്ങളാണുള്ളത് – 1.നായാട്ട്, 2.ചൂത്, 3.സ്ത്രീസേവ, 4.മദ്യപാനം, 5.വാക്പാരുഷ്യം, 6.ദണ്ഡപാരുഷ്യം, 7.അ൪ഥദൂഷ്യം. അതിലൊന്നായ ചൂതുകളിയിലേർപ്പെട്ട കുരുവംശം മുടിഞ്ഞു പോയ കഥ മഹാഭാരതത്തിലും പറയുന്നുണ്ട്.) വേട്ടയാടാൻ കമ്പം കയറി കാട്ടിൽ പോയി അർദ്ധരാത്രിയിൽ ആനയെന്നു കരുതി നാദ ഭേദിനം സായകമയച്ചതു കൊണ്ട് മുനി കുമാരൻ മരിച്ച കാര്യവും തുടർന്നുണ്ടായ മുനി ശാപവും ദശരഥൻ കൗസല്യയോട് വിവരിക്കുന്നു.
മരിക്കുന്നതിന് തൊട്ടുമുമ്പ് ദശരഥന്റെ ഈ വെളിപ്പെടുത്തൽ കർമ്മങ്ങളുടെ പിന്തുടർച്ചയാണ് ഈ ജീവിതമെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുവാൻ ഉപകരിക്കും. ലക്ഷ്യം നേരിൽക്കാണാതെ ശബ്ദം ലക്ഷ്യമാക്കി അമ്പ് എയ്യാനും അത് കൃത്യമായി മുനി കുമാരന്റെ നെഞ്ചിൽത്തറയ്‌ക്കാനും ഇടയായത് ദു:ഖകരമെങ്കിലും ധനുർ വിദ്യയിൽ അദ്വിതീയനായിരുന്നു ദശരഥനെന്ന കാര്യം കവി നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. എന്നു മാത്രമല്ല തെറ്റുപറ്റി എന്നു ബോദ്ധ്യപ്പെട്ടയുടനെ മനുഷ്യ വിലാപം കേട്ട സ്ഥലത്തേക്ക് ഓടിയെത്തി മുനി കുമാരനെ വണങ്ങി മാപ്പു ചോദിക്കുന്നു. അമ്പു തറച്ചു പിടയുന്ന മുനി കുമാരനാകട്ടെ താൻ വെള്ളം കൊണ്ടുവരുന്നതും കാത്തിരിക്കുന്ന തന്റെ അന്ധരായ മാതാപിതാക്കളെപ്പറ്റി വേവലാതിപ്പെടുന്നു. മാത്രമല്ല താൻ ബ്രാഹ്മണനല്ലെന്നും ആയതിനാൽ ബ്രഹ്മഹത്യാ പാപം ഉണ്ടാകില്ലെന്നും പറഞ്ഞ് രാജാവിനെ സമാശ്വസിപ്പിക്കുകയും ചെയ്യുന്നു. തന്റെ മാതാപിതാക്കൾ വസിക്കുന്ന ആശ്രമത്തിലേക്കുള്ള വഴി പറഞ്ഞു കൊടുത്തിട്ട് അവർക്ക് വെള്ളം നൽകാനും ദശരഥനോട് പറയുന്നു. പ്രാണൻ പിടയുന്നതിനാൽ അമ്പ് വലിച്ചൂരിയെടുത്ത് പ്രാണൻ പോകാൻ അനുവദിക്കണമെന്ന മുനി കുമാരന്റെ അഭ്യർത്ഥന കേട്ട് സന്തപ്ത ചിത്തനായി ആ രാജാവ് ശല്യോദ്ധാരണം (അമ്പ് പറിച്ചെടുക്കൽ) ചെയ്തു എന്ന് രാമായണം പറയുന്നു. മുനി കുമാരൻ മരണം വരിച്ചതോടെ ഖിന്നനായ ദശരഥൻ വെള്ളം നിറച്ച കുടവുമേന്തി വൃദ്ധദമ്പതികളെ കാണാനെത്തുന്നു. താൻ വൈശ്യനാണെന്നും ഭാര്യ ശൂദ്ര സ്ത്രീയാണെന്നും അതുകൊണ്ട് ബ്രഹ്മഹത്യാ പാപം ഉണ്ടാകില്ലെന്നും മുനി ദമ്പതികളും പറയുന്നു. കണ്ണു കാണാനാവാത്ത ദമ്പതികളെ മകന്റെ ജഡത്തിനടുത്തേക്ക് നയിക്കുന്നു. അവരുടെ നിർദ്ദേശപ്രകാരം ചിത കൂട്ടി മുനികുമാരനെ ദഹിപ്പിക്കുന്നതും ദശരഥൻ തന്നെയാണ്. ചിതയിൽച്ചാടി മാതാപിതാക്കളും ദേഹ ത്യാഗം ചെയ്യുന്നു. മരിക്കും മുമ്പ് പുത്ര വിയോഗ ദു:ഖത്താൽ ദശരഥനും മരിക്കാനിടയാകട്ടെ എന്ന ശാപവാക്കും മുനി നൽകുന്നു. തന്നോടു വന്ന് സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞിരുന്നില്ലെങ്കിൽ ഇക്ഷ്വാകു വംശം തന്നെ മുടിഞ്ഞു പോകുമായിരുന്നുവെന്നും മുനി ഓർമ്മിപ്പിക്കുന്നുണ്ട്.
(ഇന്നത്തെ മന്ത്രിയുടെ കാറിടിച്ചാണ് മരണം സംഭവിക്കുന്നതെങ്കിൽ എന്തായിരുന്നു സംഭവിക്കുക എന്നു കൂടി ചിന്തിച്ചു നോക്കുക. ഒരു രാജാവ് എങ്ങനെയായിരിക്കണം എന്നു കൂടി പറയുകയാണിവിടെ.)

ഈ കഥയിലൂടെ വലിയൊരു സന്ദേശം ആദി കവി നമുക്കു തരുന്നുണ്ട്.
1. മൃഗയാ വിനോദത്തിന്റെ അപകടം.
2. രാജാവാണെങ്കിലും തെറ്റു ചെയ്താൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന പാഠം.
3. വിധി വിഹിതമേവനും തടുക്കാവതല്ല എന്ന കാര്യം.
4. അന്ന് വൈശ്യനും ശൂദ്രനും തപം ചെയ്തിരുന്നു എന്ന കാര്യം.
5. അങ്ങനെ തപസ്സു ചെയ്തിരുന്നവരെ രാജാക്കന്മാർ പോലും മാനിച്ചിരുന്നുവെന്നതും ശ്രദ്ധിക്കണം.
6. തപസ്സ് എന്നാൽ കുടുംബ ബന്ധങ്ങൾ ഉപേക്ഷിക്കലല്ലെന്ന കാര്യം. (ഭാര്യയും മകനും ഒപ്പമാണ് കാട്ടിൽ തപസ് ചെയ്തിരുന്നത്.)
7. തപസ്സ് ചെയ്യുന്നവരുടെ വാക്കുകൾ സത്യമായി വരുമെന്ന അനുഭവം.
8. രാജാവിനു പോലും അവരുടെ കോപാഗ്നിയിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനാവില്ല എന്നു കൂടി രാമായണം ഓർമ്മപ്പെടുത്തുന്നു.

ഇത്രയും കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താൻ ഈ കഥാസന്ദർഭത്തിന് സാധിക്കുമെങ്കിൽ രാമായണമാകെ എടുത്തു പരിശോധിച്ചാൽ എന്താെക്കെ മണിമുത്തുകൾ കിട്ടില്ല.മുൻപിൻ നോക്കാതെ കൈകേയിക്ക് കൊടുത്ത വരവും അതിന്റെ ദുരന്തവും അനുഭവിക്കുന്ന ദശരഥൻ നമ്മുടെ ഓരോരുത്തരുടെയും പ്രതിനിധിയാണ്. ദാശരഥി ചെന്നുപെടുന്ന ഊരാക്കുടുക്കുകളിൽ പെടുമ്പോൾ ഹേ മനുഷ്യരേ നിങ്ങൾ എന്തു നിലപാടെടുക്കും എന്നാണ് രാമായണം ചോദിക്കുന്നത്.

തയ്യാറാക്കിയത്
സജീവ് പഞ്ച കൈലാസി
9961609128
9447484819

രാമായണം മൂലത്തെ ആസ്പദമാക്കി യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ രാമായണ വിചിന്തനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayanavichinthanam/

Tags: SUBSajeev Pancha KailashiRamayanavichinthanam
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ദീപാവലി 2025 : പ്രകാശത്തിന്റെ പാതയിൽ ഇന്ത്യ

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

കാത്തിരിപ്പ് സമയം കുറയും; ഭക്തർക്കായി പുതിയ ശ്രീവാണി ദർശന ടിക്കറ്റ് കേന്ദ്രം ആരംഭിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies