സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽ നിയമനം; സെലക്ഷൻ കമ്മിറ്റി 'അയോഗ്യ'രാക്കിയവര വീണ്ടും 'യോഗ്യ'രാക്കി മന്ത്രി ബിന്ദുവിന്റെ കരുതൽ; തിരുകി കയറ്റൽ തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽ നിയമനം; സെലക്ഷൻ കമ്മിറ്റി ‘അയോഗ്യ’രാക്കിയവര വീണ്ടും ‘യോഗ്യ’രാക്കി മന്ത്രി ബിന്ദുവിന്റെ കരുതൽ; തിരുകി കയറ്റൽ തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്

Janam Web Desk by Janam Web Desk
Jul 28, 2023, 07:10 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സർക്കാർ ആർട്‌സ് അന്റ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമനം അട്ടിമറിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു.പ്രിൻസിപ്പൽ നിയമന പട്ടികയിൽ, അയോഗ്യരായവരെ ഉൾപ്പെടുത്താൻ വഴിവച്ചത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്. യുജിസി റെഗുലേഷൻ കമ്മിറ്റി പ്രകാരം രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി തയാറാക്കിയ പട്ടിക, കരട് പട്ടികയാക്കി മാറ്റിയത് മന്ത്രി ഇടപെട്ടതിനെ തുടർന്നായിരുന്നു. ഇതോടെ പിഎസ്‌സി അംഗീകരിച്ച യോഗ്യരായ 43 പേരുടെ പട്ടികയിലാണ് മാറ്റം വന്നിരിക്കുന്നത്.

കോളേജുകളിലെ പ്രിൻസിപ്പൽ നിയമനം അനിശ്ചിതമായി തുടരുന്നതിനിടെയാണ് ഇപ്പോൾ മന്ത്രിക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന നിർണ്ണായകമായ വിവരാവകാശ രേഖ പുറത്ത് വന്നത്. 43 പേരുടെ പട്ടിക ഡിപ്പാർട്ട്‌മെന്റൽ പ്രൊമോഷൻ കമ്മിറ്റി അംഗീകരിക്കുകയും, നിയമനത്തിന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. നിയമനത്തിനായി സമർപ്പിച്ച ശുപാർശ ഫയലിലാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ഇടപെട്ടന്ന വിവരം പുറത്ത് വരുന്നത്. 43 പേരുടെ പട്ടികയിൽ നിന്ന് നിയമനം നടത്താതെ സെലക്ഷൻ കമ്മിറ്റി അയോഗ്യരാക്കിയ 36 ഉൾപ്പെടുത്തുന്ന നടപടിയിലേക്ക് നയിച്ച അപ്പീൽ കമ്മിറ്റി രൂപീകരിച്ചതിന്റെ കാരണം മന്ത്രിയുടെ ഇടപെടലായിരുന്നു. പിഎസ് സി അംഗീകരിച്ച 43 പേരുടെ പട്ടികയിൽ നിന്ന് പ്രിൻസിപ്പൽ നിയമനം നൽകുന്നതിന് പകരം, ഈ പട്ടിക കരടായി പ്രസിദ്ധീകരിക്കാനും അപ്പീൽ കമ്മിറ്റി രൂപവത്കരിക്കാനും 2022 നവംബർ 12നാണ് മന്ത്രി ആർ ബിന്ദു ഫയലിൽ എഴുതിയത്. സെലക്ഷൻ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമ്പൂർണ ഫയൽ ഹാജരാക്കാനും മന്ത്രി നിർദേശം നൽകി.

മന്ത്രി ആർ ബിന്ദുവിന്റെ നിർദേശ പ്രകാരം 2023 ജനുവരി 11ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ അന്തിമ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഇതിന് ശേഷമാണ് അയോഗ്യരാക്കിയവരുൾപ്പെടുന്ന 76 പേരുടെ പട്ടിക സെലക്ഷൻ കമ്മിറ്റി തയാറാക്കിയത്. ഈ പട്ടികയിൽ നിന്ന് അയോഗ്യരാക്കിയവരെ ഉൾപ്പെടുത്തിയുളള നിയമനത്തെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ തടഞ്ഞിരുന്നു. എന്നാൽ ട്രൈബ്യുണൽ പുറപ്പെടുവിച്ച ഉത്തരവിൽ യോഗ്യരായ 43 പേരുടെ പട്ടികയിൽ നിന്ന് മാത്രമേ നിയമനം നടത്താവൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പരാതികൾ തീർപ്പാക്കാനാണ് കൂടുതൽ പേരെ ഉൾപ്പെടുത്താൻ നിർദ്ദേശിച്ചതെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

തിരുവനന്തപുരം: സർക്കാർ ആർട്‌സ് അന്റ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമനം അട്ടിമറിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു.പ്രിൻസിപ്പൽ നിയമന പട്ടികയിൽ, അയോഗ്യരായവരെ ഉൾപ്പെടുത്താൻ വഴിവച്ചത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്. യുജിസി റെഗുലേഷൻ കമ്മിറ്റി പ്രകാരം രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി തയാറാക്കിയ പട്ടിക, കരട് പട്ടികയാക്കി മാറ്റിയത് മന്ത്രി ഇടപെട്ടതിനെ തുടർന്നായിരുന്നു. ഇതോടെ പിഎസ്‌സി അംഗീകരിച്ച യോഗ്യരായ 43 പേരുടെ പട്ടികയിലാണ് മാറ്റം വന്നിരിക്കുന്നത്.

കോളേജുകളിലെ പ്രിൻസിപ്പൽ നിയമനം അനിശ്ചിതമായി തുടരുന്നതിനിടെയാണ് ഇപ്പോൾ മന്ത്രിക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന നിർണ്ണായകമായ വിവരാവകാശ രേഖ പുറത്ത് വന്നത്. 43 പേരുടെ പട്ടിക ഡിപ്പാർട്ട്‌മെന്റൽ പ്രൊമോഷൻ കമ്മിറ്റി അംഗീകരിക്കുകയും, നിയമനത്തിന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. നിയമനത്തിനായി സമർപ്പിച്ച ശുപാർശ ഫയലിലാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ഇടപെട്ടന്ന വിവരം പുറത്ത് വരുന്നത്. 43 പേരുടെ പട്ടികയിൽ നിന്ന് നിയമനം നടത്താതെ സെലക്ഷൻ കമ്മിറ്റി അയോഗ്യരാക്കിയ 36 ഉൾപ്പെടുത്തുന്ന നടപടിയിലേക്ക് നയിച്ച അപ്പീൽ കമ്മിറ്റി രൂപീകരിച്ചതിന്റെ കാരണം മന്ത്രിയുടെ ഇടപെടലായിരുന്നു. പിഎസ് സി അംഗീകരിച്ച 43 പേരുടെ പട്ടികയിൽ നിന്ന് പ്രിൻസിപ്പൽ നിയമനം നൽകുന്നതിന് പകരം, ഈ പട്ടിക കരടായി പ്രസിദ്ധീകരിക്കാനും അപ്പീൽ കമ്മിറ്റി രൂപവത്കരിക്കാനും 2022 നവംബർ 12നാണ് മന്ത്രി ആർ ബിന്ദു ഫയലിൽ എഴുതിയത്. സെലക്ഷൻ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമ്പൂർണ ഫയൽ ഹാജരാക്കാനും മന്ത്രി നിർദേശം നൽകി.

മന്ത്രി ആർ ബിന്ദുവിന്റെ നിർദേശ പ്രകാരം 2023 ജനുവരി 11ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ അന്തിമ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഇതിന് ശേഷമാണ് അയോഗ്യരാക്കിയവരുൾപ്പെടുന്ന 76 പേരുടെ പട്ടിക സെലക്ഷൻ കമ്മിറ്റി തയാറാക്കിയത്. ഈ പട്ടികയിൽ നിന്ന് അയോഗ്യരാക്കിയവരെ ഉൾപ്പെടുത്തിയുളള നിയമനത്തെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ തടഞ്ഞിരുന്നു. എന്നാൽ ട്രൈബ്യുണൽ പുറപ്പെടുവിച്ച ഉത്തരവിൽ യോഗ്യരായ 43 പേരുടെ പട്ടികയിൽ നിന്ന് മാത്രമേ നിയമനം നടത്താവൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പരാതികൾ തീർപ്പാക്കാനാണ് കൂടുതൽ പേരെ ഉൾപ്പെടുത്താൻ നിർദ്ദേശിച്ചതെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

Tags: GOVERNMENT COLLEGESHIGHER EDUCATION MINISTERr bindhu
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

താന്‍ മരിച്ചാൽ അതിന് ഉത്തരവാദി അയാളും കുടുംബവും; പരാതി മുഖ്യമന്ത്രിയും ഡിജിപിയും അവ​ഗണിച്ചു; എലിസബത്ത് ജീവനൊടുക്കാൻ ശ്രമിച്ചതായി വിവരം

“ഇന്നലത്തെ ആയുധങ്ങൾ ഉപയോ​ഗിച്ച് ഇന്നത്തെ യുദ്ധം ജയിക്കാനാവില്ല, ഓപ്പറേഷൻ സിന്ദൂറിനിടെ പാക് ഡ്രോണുകളും മിസൈലുകളും സൈന്യം നിർവീര്യമാക്കി”: അനിൽ ചൗഹാൻ

ഗർഭിണിയുടെ വയറ്റിലും മയക്കുമരുന്ന് ക്യാപ്സ്യൂളുകൾ; ശരീരത്തിനുള്ളിൽവച്ച് പൊട്ടിയാൽ ഉടനടി മരണം; ലഹരി കടത്തിന്റെ ഞെട്ടിക്കുന്ന രീതികൾ

മൂർഖൻ പാമ്പിനെ കഴുത്തിൽ ചുറ്റി ബൈക്കിൽ കറങ്ങിനടന്നു; പാമ്പിന്റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം

തലാലിന്റെ കുടുംബത്തെ ചൊടിപ്പിച്ചത് ഇന്ത്യയിൽ നടക്കുന്ന കുപ്രചാരണങ്ങൾ; ക്രെഡിറ്റ് തട്ടാനുള്ള ശ്രമമാണ് നടക്കുന്നത്; തിരിച്ചടിയാകുമെന്ന് അഡ്വ.ദീപ ജോസഫ്

WELCOME TESLA ; മസ്കിനെയും ടെസ്ലയെയും ഇന്ത്യൻ വാഹന വിപണയിലേക്ക് സ്വാ​ഗതം ചെയ്ത് ആനന്ദ് മഹീന്ദ്ര

Latest News

പൊലീസുകാർ എന്ന വ്യാജേനയെത്തി, യുവാവിനെ തട്ടിക്കൊണ്ടുപോയി; അന്വേഷണം ആരംഭിച്ച് കസബ പൊലീസ്

114 കാരനായ മാരത്തോൺ റണ്ണർ ഫൗജ സിം​ഗ് കാറിടിച്ച് മരിച്ച സംഭവം; 30 കാരൻ അറസ്റ്റിൽ

വിദ്യാർത്ഥികൾക്ക് തെറ്റായ സന്ദേശം നൽകുന്നു; കാലിക്കറ്റ് സർവകലാശാല ബിഎ മലയാളം സിലബസിൽ നിന്ന് വേടന്റെയും ​ഗൗരി ലക്ഷ്മയുടെയും പാട്ടുകൾ ഒഴിവാക്കും

രണ്ട് കുട്ടികളുടെ അമ്മയായ കാമുകിയുമായി കറങ്ങണം; കാർ മോഷ്ടിച്ച് രൂപമാറ്റം വരുത്തി; 19 കാരൻ അൽസാബിത്ത് പിടിയിൽ

വിപഞ്ചികയുടെ മരണത്തിൽ സംശയങ്ങൾ ഏറെ, അതിനാലാണ് കുട്ടിയുടെ സംസ്കാരം തടഞ്ഞത്; ഇന്ത്യൻ പൗരന് കിട്ടേണ്ട നീതി കിട്ടണം: കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചത് കാന്തപുരം അബൂബക്കർ മുസ്ലിയാര്‍ ഇടപെട്ടതുകൊണ്ടാണെന്ന വാദം പൊളിഞ്ഞു, പ്രതികരിച്ച് യെമനിലെ സാമൂഹികപ്രവർത്തകൻ

ക്ഷേത്രത്തിന്റെ വാതിൽ പൊളിച്ചു, ദേവിക്ക് ചാർത്തിയിരുന്ന സ്വർണാഭരണങ്ങളും കിരീടവും കൈക്കലാക്കി, വരാന്തയിൽ സുഖഉറക്കം; കള്ളനെ കൈയ്യോടെ പൊക്കി നാട്ടുകാർ

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കൂ; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies