400 കിലോ ഭാരമുള്ള പൂട്ട്! കൈക്കൊണ്ട് നിർമ്മിച്ച് കരകൗശല വിദഗ്ധൻ. ഉത്തർപ്രദേശിലെ അലിഗഢ് സ്വദേശിയായും കരകൗശല വിദഗ്ധനുമായ സത്യപ്രകാശ് ശർമയാണ് ഈ ഭീമൻ പൂട്ടിന് പിന്നിൽ. 10 അടി ഉയരവും 4.5 അടി വീതിയും 9.5 ഇഞ്ച് കനവുമുള്ള ഭീമാകാരമായ പൂട്ട് നാലടി താക്കോൽ ഉപയോഗിച്ചാണ് തുറക്കേണ്ടത്. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ പൂട്ടെന്ന ഖ്യാതിയും ഈ പൂട്ട് സ്വന്തമാക്കി.
‘താല നഗരി’ അല്ലെങ്കിൽ പൂട്ടുകളുടെ നാട് എന്നറിയപ്പെടുന്ന അലിഗഢിൽ 45 വർഷത്തിലേറെയായി കൈകൊണ്ട് പൂട്ടുകൾ നിർമ്മിക്കുന്നതിൽ വിദഗ്ധരാണ് സത്യപ്രകാശും കുടംബവും. തികഞ്ഞ രാമഭക്തനായ അദ്ദേഹം രാമക്ഷേത്രം മനസ്സിൽ വെച്ചാണ് പൂട്ട് നിർമ്മിച്ചതെന്ന് പറയുന്നു. തന്റെ ഭാര്യ രുഗ്മിണിയും നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കുച്ചേർന്നുവെന്നും സത്യപ്രകാശ് പറഞ്ഞു.
A couple in Uttar Pradesh’s Aligarh made a 10-foot-tall lock weighing 400 kg for Ram Mandir in Ayodhya. The lock opens with key that weighs 30 kg. The couple dubbed the lock as the world’s largest lock. It took the couple around six months to make the lock.
Jai Shree Ram 🙏 pic.twitter.com/PxBMzNVNbR
— Tushar ॐ♫₹ (@Tushar_KN) January 11, 2022
ഈ വർഷമാദ്യം അലിഗഢ് വാർഷിക എക്‌സ്ബിഷനിൽ ഈ പൂട്ട് പ്രദർശിപ്പിച്ചിരുന്നു. തുടർന്നും ഈ പൂട്ട് എത്രമാത്രം മികച്ചതാക്കാമെന്ന ചിന്തയിലായിരുന്നു സത്യപ്രകാശ്. നേരത്തെ ഇയാളും ഭാര്യയും ചേർന്ന് ആറടി ഉയരവും മൂന്നടി വീതിയുമുള്ള പൂട്ട് നിർമ്മിച്ചിരുന്നു. ഇത് കണ്ട ആളുകളാണ് വലിയ പൂട്ട് നിർമ്മിക്കാൻ നിർദ്ദേശിച്ചു. അങ്ങനെയാണ് ഇരുവരും ഭീമൻ പൂട്ടിന്റെ പണി ആരംഭിച്ചതെന്ന് രുഗ്മിണി പറയുന്നു.
400 കിലോ ഭാരമുള്ള ഈ പൂട്ട് നിർമിക്കാൻ രണ്ടുലക്ഷത്തോളം രൂപ ചെലവായതായി ദമ്പതിമാർ വ്യക്തമാക്കുന്നു. തന്റെ സ്വപ്ന പദ്ധതി യാഥാർഥ്യമാക്കാൻ ജീവിതത്തിലെ സമ്പാദ്യം മുഴുവൻ ചെലവാക്കിയെന്നും അതിൽ വിഷമൊന്നും തന്നെയില്ലെന്നും വളരെയേറെ സന്തോഷവാനാണ് താനെന്നും കരകൗശല വിദഗ്ധൻ സൂചിപ്പിച്ചു. പതിറ്റാണ്ടുകളായി പൂട്ട് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നതിനാൽ ഈ ഭീമൻ പൂട്ട് രാമക്ഷേത്രത്തിന് സമർപ്പിക്കുമെന്നും ദമ്പതികൾ അറിയിച്ചു. നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും രാമഭഗവാന്റെ അനുഗ്രഹമുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ഇത്ര വേഗത്തിലും ഭംഗിയിലും പൂട്ട് നിർമ്മാണം പൂർത്തീകരിക്കാനായതെന്നും ഇരുവരും പറഞ്ഞു. ഈ വർഷാവസാനം രാമക്ഷേത്ര അധികാരികൾക്ക് പൂട്ട് സമർപ്പിക്കും. നിരവധി ഭക്തരിൽ നിന്ന് വഴിപാടുകൾ സ്വീകരിക്കുന്നുണ്ടെന്നും പൂട്ട് എവിടെ ഉപയോഗപ്പെടുത്താമെന്ന് നോക്കുമെന്നും ക്ഷേത്ര ട്രസ്റ്റ് അധികൃതർ അറിയിച്ചു.
Comments