ഭരണം തുടരണം; യുഡിഎഫ് സ്ഥാനാർത്ഥിക്ക് കോഴ കൊടുത്ത് സിപിഎം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ഭരണം തുടരണം; യുഡിഎഫ് സ്ഥാനാർത്ഥിക്ക് കോഴ കൊടുത്ത് സിപിഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2023, 01:54 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ പത്രിക പിൻവലിക്കാൻ സിപിഎം എംഎൽഎ സമ്മർദ്ദം ചെലുത്തിയതിന്റെയും കോൺഗ്രസ് നേതാവിന് കോഴ വാഗ്ദാനം ചെയ്തതിന്റെയും ശബ്ദരേഖ പുറത്ത്. അവണാകുഴി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് സിപിഎം നേതാവ് ഗൂഗിൾ പേ വഴി പണം കൈമാറിയത്.

സിപിഎമ്മാണ് കഴിഞ്ഞ നാല് പതിറ്റാണ്ടായി അവണാകുഴി സഹകരണ ബാങ്ക് ഭരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥികളായി കെ.പി.അജയകുമാർ, എൽ.കവിത, സന്തോഷ്, ശശി എന്നിവർ പത്രിക സമർപ്പിച്ചു. എന്നാൽ, വായ്പാ കുടിശ്ശിക ഉള്ളതിനാൽ കവിതയുടെയും സന്തോഷിന്റെയും പത്രിക തള്ളി. അതേസമയം ശശി സ്വമേധയാ പത്രിക പിൻവലിച്ചു. നിക്ഷേപകരുടെ പ്രതിനിധി വിഭാഗത്തിൽ, സിപിഎമ്മിൽ നിന്നു കോൺഗ്രസിലേക്ക് മാറിയ അതിയന്നൂർ മരുതംകോട് ബൂത്ത് സെക്രട്ടറി കെ.പി.അജയകുമാർ പത്രിക പിൻവലിച്ചില്ല. അജയകുമാറുമായി സംസാരിക്കാൻ കെ.ആൻസലൻ എഎൽഎയെയാണ് നിയോഗിച്ചത്.

‘അജയാ, ആൻസലനാണേ? നിന്റെ നോമിനേഷൻ അവിടെ കിടപ്പുണ്ടല്ലോ. നീ മാത്രമാണു പിൻവലിക്കാനുള്ളത്’ ആൻസലൻ എംഎൽഎ ഫോൺ സംഭാഷണത്തിൽ പറയുന്നു. നിക്ഷേപകരുടെ വിഭാഗത്തിൽ മത്സരിക്കുന്ന സിപിഎമ്മിലെ എസ്.വിനുവും തന്നെ വിളിച്ചു പിന്മാറാൻ ആവശ്യപ്പെട്ടെന്ന് അജയൻ. താൻ സിപിഎമ്മിൽ ഉണ്ടായിരുന്നയാളാണെന്നും തിരിച്ചുവരാൻ തയാറാണെന്നും പാനലിൽ ഉൾപ്പെടുത്തണമെന്നും അജയൻ ആവശ്യപ്പെട്ടു. അപ്പോൾ ആൻസലന്റെ മറുപടി: ‘ഞാൻ ഏരിയാസെക്രട്ടറിയോടു സംസാരിക്കാം. എന്താന്നുവച്ചാ അവർ ചെയ്യും. ഉപദ്രവിക്കാതെ മാറ്. തിരഞ്ഞെടുപ്പു നടന്നാൽ മെനക്കേടല്ലേ?’

ആൻസലൻ വിവരം അറിയിച്ചപ്പോൾ സിപിഎം നേതാക്കൾ കൂടിയാലോചിച്ചു. അജയകുമാറുമായി അടുത്ത ബന്ധമുള്ള ഡിസിസി ജനറൽ സെക്രട്ടറിയും നെയ്യാറ്റിൻകര നഗരസഭ സ്ഥിരസമിതി അദ്ധ്യക്ഷനുമായ ജോസ് ഫ്രാങ്ക്ലിനെയാണ് അവർ ബന്ധപ്പെട്ടത്.

ജോസും അജയനും തമ്മിലുള്ള സംഭാഷണത്തിൽ നിന്ന്: ‘അജയാ, അവർ (സിപിഎമ്മുകാർ) 50,000 രൂപ തരാമെന്നു പറയുന്നു’. ഞാനിപ്പോൾ ആലപ്പുഴയിലാണ്. പത്രിക പിൻവലിക്കാൻ അവണാകുഴിയിൽ എത്താനാകില്ലെന്ന് അജയൻ മറുപടി പറഞ്ഞു. ജോസ് വിശദീകരിച്ചു: ‘അതു കുഴപ്പമില്ല. അവരെക്കൊണ്ടു (സിപിഎമ്മുകാർ) തുക ഗൂഗിൾ പേ ചെയ്യിക്കാം. അജയൻ റിട്ടേണിംഗ് ഓഫിസറെ വിളിച്ച് പത്രിക പിൻവലിക്കാൻ തയ്യാറാണെന്നു പറയണം. ഒപ്പ് മൊബൈലിൽ സ്‌കാൻ ചെയ്ത് അയച്ചു കൊടുത്താൽ മതി. ഗൂഗിൾ പേ ഉണ്ടല്ലോ അല്ലേ അജയാ. ആ നമ്പർ ഇങ്ങോട്ട് അയയ്‌ക്കണേ’.

പത്രിക പിൻവലിക്കാനുളള അവസാന ദിവസമായ ഓഗസ്റ്റ് 1ന് വൈകിട്ട് അജയകുമാറിന്റെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി 50,000 രൂപയെത്തി. തിരഞ്ഞെടുപ്പിൽ മത്സരിച്ച സിപിഎം നേതാവ് രാം ജി.ദേവിന്റെ അക്കൗണ്ടിൽ നിന്നാണ് തുക അയച്ചത്. പിന്നാലെ അജയകുമാർ റിട്ടേണിംഗ് ഓഫിസറെ വിളിച്ച് ഒപ്പ് സ്‌കാൻ ചെയ്ത് അയച്ചുകൊടുത്തു. സ്ഥാനാർത്ഥി നേരിട്ട് ഹാജരായി നാമനിർദ്ദേശ പത്രിക പിൻവലിക്കണമെന്ന നിയമം റിട്ടേണിംഗ് ഓഫിസർ പാലിച്ചില്ല. വൈകിട്ട് 5 കഴിഞ്ഞപ്പോൾ സിപിഎമ്മിലെ 13 അംഗങ്ങളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു.

Tags: CPMthiruvanathapuramudfCo-Operative Bank
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies