മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ മാസപ്പടി വിവാദം ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കരിമണൽ ഖനന കമ്പനിയുമായി വീണയ്ക്കുള്ള ഇടപാട് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ കുടുംബത്തിന് കരിമണൽ ഖനന കമ്പനിയുമായി എന്ത് ബന്ധമാണുളളതെന്ന് ചോദിച്ച കെ സുരേന്ദ്രൻ, മുഖ്യമന്ത്രിയുടെ കുടുംബത്തിന് കമ്പനി പണം നൽകിയത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. കമ്പനിയുമായുളള ഏത് കരാറിന്റെ അടിസ്ഥാനത്തിലാണ് വീണ പണം കൈപ്പറ്റിയതെന്നും അദ്ദേഹം ചോദിച്ചു. ബാങ്ക് ഇടപാടിലൂടെയല്ലാതെ മറ്റേതെങ്കിലും വഴിക്ക് പണം മുഖ്യമന്ത്രിയുടെ കുടുംബം കൈപറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും വ്യക്തമാക്കി.
സിപിഎമ്മിന്റെ സംസ്ഥാന, ദേശീയ നേതൃത്വങ്ങൾ വിഷയത്തിൽ മുഖ്യമന്ത്രിയോട് വിശദീകരണം തേടണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. അതേസമയം,
മുഖ്യമന്ത്രി വീണ വിജയന്റെ മകൾ വീണ വിജയൻ , കൊച്ചിൻ മിനറൽസ് ആൻറ് മെറ്റൽസ് കമ്പനിയിൽ നിന്നും മാസപ്പടി വാങ്ങിയെന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ ശ്രദ്ധയിൽ പെട്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.കേരള വിഷയത്തിൽ കേരള നേതൃത്വം പ്രതികരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments