എറണാകുളം: തിരുവനന്തപുരത്തെ നാമജപയാത്രയിൽ പങ്കെടുത്തവർക്കെതിരെ രജിസ്റ്റർ ചെയ്ത് കേസിൽ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. നാലാഴ്ചത്തേയ്‌ക്കാണ് സ്‌റ്റേ. എൻഎസ്എസ് നൽകിയ ഹർജിയിന്മേലാണ് കോടതി നടപടി.
വിശ്വാസസംരക്ഷണ ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം പാളയത്ത് നിന്ന് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലേക്ക് നടത്തിയ നാമജപയാത്രയ്‌ക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കി കന്റോൺമെന്റ് പോലീസാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന 1000 പേർക്കെതിരെയും കേസെടുത്തിരുന്നു.
നിയമവിരുദ്ധ സംഘംചേരൽ എന്നതാണ് ചുമത്തിയിരിക്കുന്ന പ്രധാനകുറ്റം. ഗതാഗതതടസം സൃഷ്ടിച്ചു, അനുവാദമില്ലാതെ മൈക്ക് സെറ്റ് ഉപയോഗിച്ചു, പോലീസിന്റെ നിർദ്ദേശങ്ങൾ അവഗണിച്ചു തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിരുന്നു.
Comments