ചണ്ഡീഗഢ്: നൂഹിലെ സംഘര്‍ഷം വ്യാപിക്കാന്‍ പാകിസ്താന് കേന്ദ്രീകരിച്ചുള്ള 12 സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ നിര്‍ണായക പങ്ക് വഹിച്ചതായി റിപ്പോര്‍ട്ട്. ഹരിയാനയിലെയും രാജസ്ഥാനിലെയും മേവാത്ത് മേഖലയില്‍ ആയിരക്കണക്കിന് ഫോളോവേഴ്സുള്ള വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍, ടെലിഗ്രാം ചാനലുകള്‍ സംഘര്‍ഷം ആളിക്കത്തിക്കാന്‍ ശ്രമിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്്.
ഹരിയാനയിലെ നൂഹിലും സമീപ പട്ടണങ്ങളിലും നടന്ന വര്‍ഗീയ സംഘര്‍ഷത്തിന് വിത്ത് പാകിയത് ”അഹ്സന് മേവാതി പാക്കിസ്താനി” എന്ന പേരിലുള്ള യൂ ട്യൂബ് അക്കൗണ്ടാണ്. നിലവില്‍ ഈ ചാനല്‍ നിരോധിച്ചിട്ടുണ്ട്. ഈ അക്കൗണ്ടില്‍ നിന്നും നിന്ന് ഏറ്റുമുട്ടലിന്റെ വീഡിയോകള്‍ കണ്ടെടുത്തതായും പ്രതികളെ തിരിച്ചറിയാന്‍ ഇവ ഉപയോഗിക്കുന്നുണ്ടെന്നും നൂഹ് എസ്പി നരേന്ദ്ര ബിജാര്‍നിയ മാധ്യമങ്ങളോട് പറഞ്ഞു. യൂട്യൂബ് ചാനലിന് 273 വീഡിയോകളും 80,000 ഫോളോവേഴ്സും ഉണ്ടായിരുന്നു.
അല്‍വാര്‍, ഭരത്പൂര്‍ ജില്ലകളില്‍ നിരവധി ഫോളേവേഴേ്സുള്ള അക്കൗണ്ടുകളെ കുറിച്ച് രാജസ്ഥാന് പോലീസും അന്വേഷിക്കുന്നുണ്ട്. ഇവയുടെ വേരുകൾ അവസാനം ചെന്നെത്തുന്നത് പാകിസ്താനിലെക്കാണ്. ദേശീയ സുരക്ഷാ ഏജന്‍സികളുടെ അന്വേഷണത്തിന് കീഴിലാണ് ഈ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍. ഈ അക്കൗണ്ടുകളിലെ മിക്ക ഡാറ്റകളും മായ്ച്ചുകളഞ്ഞിട്ടുണ്ട്. ഇവയെല്ലാം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
ജൂലൈ 31 ന് വിശ്വഹിന്ദു പരിഷത്ത് നടത്തിയ ശോഭാ യാത്രയ്ക്ക് നേരെ ഇസ്ലാമിക മത മൗലികവാദികള്‍ ആക്രമണം നടത്തിയിരുന്നു. ഹരിയാനയിലെ മേവായില്‍ നൂഹ് എന്ന പ്രദേശത്താണ് ശ്രാവണ പൂജയുടെ ഭാഗമായി നടന്ന ബ്രിജ്മണ്ഡല് ജലാഭിഷേക യാത്രയ്ക്കുനേരെ ആസൂത്രിതമായ ആക്രമണം നടന്നത്.
Comments