കാബൂൾ: വിദ്യാഭ്യാസ സ്ഥാപനത്തിൽ പെൺകുട്ടികൾക്കുള്ള വിലക്ക് നീക്കാൻ താലിബാൻ ഒരിക്കലും ഉദ്ദേശിക്കുന്നില്ലെന്ന് വക്താവ് സാബിഹുള്ള മുജാഹിദ്. ആറാം ക്ലാസിനപ്പുറം പെൺകുട്ടികൾ സ്കൂളിൽ പോകുന്നതിനുള്ള വിലക്ക് അഫ്ഗാനിൽ അതുപൊലെ തുടരും. സ്ത്രീകളെ പൊതു ഇടങ്ങളിലേക്ക് വരാൻ താലിബാൻ ഒരിക്കലും അനുവദിക്കില്ലെന്നും മുഖ്യ വക്താവ് വ്യക്തമാക്കി.
അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ പിടിച്ചെടുത്ത് രണ്ട് വർഷം പിന്നിടുന്ന വേളയിൽ അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തീവ്ര ഇസ്ലാമി ആശയങ്ങളിൽ നിന്നും ഒരിഞ്ചു പോലും പിന്നോട്ടില്ലെന്നും പൂർണ്ണ ശരീഅത്തിലേക്കുള്ള പ്രയാണത്തിലാണ് അഫ്ഗാനെന്നും താലിബാൻ നേതാവ് പറഞ്ഞതായി അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
അഫ്ഗാനിലെ ഭരണം തുറന്ന പുസ്തകമാണെന്നാണ് താലിബാൻ വക്താവ് അവകാശപ്പെടുന്നു. ഇസ്ലാമിക നിയമം ആഗോള നിയമസാധുത നേടുകയാണ്. അഫാഗാൻ കാര്യമായ ഭീഷണി നേരിടുന്നില്ല. ഇസ്ലാമിക ഭരണത്തിന് ഒരു നിശ്ചിത കാലാവധിയില്ല, താലിബാൻ ഭരണത്തെക്കുറിച്ച് സാബിഹുള്ള മുജാഹിദ് പറഞ്ഞു. അള്ളാബു ആഗ്രഹിക്കുന്നിടത്തോളം കാലം അധികാരത്തിൽ തുടരുമെന്ന് സാബിഹുള്ള മുജാഹിദ് പറഞ്ഞു.
ചൈന, റഷ്യ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഇറാൻ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളുമായി താലിബാന് നയതന്ത്ര ബന്ധമുണ്ട്. അവിടെ എംബസികളും കോൺസുലേറ്റുകളും ഉണ്ട്. ഇതെല്ലാം താലിബാന്റെ ഔദ്യോഗികമായ അംഗീകാരം വ്യക്തമാക്കുന്ന കാര്യങ്ങളാണ് സാബിഹുള്ള മുജാഹിദ് പറയുന്നു.
തീവ്ര ഇസ്ലാമിക ഗ്രൂപ്പായ താലിബാൻ അധികാരം പിടിച്ചതിന് ശേഷം അഫ്ഗാൻ കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്നു പോകുന്നത്. മുൻപ് ലഭിച്ചിരുന്ന അന്താരാഷ്ട്ര സഹായം പൂർണ്ണമായും നിലച്ചു. ശരീഅത്ത് നിയമം അനിസരിച്ചാണ് താലിബാൻ ശിക്ഷ വിധികളടക്കം നടപ്പാക്കുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് അഫ്ഗാൻ ജനത നേരിടുന്നത്.
Comments