കാബൂൾ: അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ പാർട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി താലിബാൻ. രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനങ്ങൾക്ക് സമ്പൂർണ നിരോധനമുണ്ടെന്ന് ഇടക്കാല നീതിന്യായ മന്ത്രി ശൈഖ് മൗലവി അബ്ദുൾ ഹക്കീം ഷാരെയാണ് അറിയിച്ചത് .അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്തതിന്റെ രണ്ടാം വാര്‍ഷികത്തിലാണ് താലിബാന്റെ പ്രഖ്യാപനം വന്നത്.
‘മുസ്ലിം ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നിയന്ത്രിക്കുന്ന ശരിഅത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ന ആശയമില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ ശരിയ അനുമതി നല്‍കുന്നില്ല. അവര്‍ ദേശീയ താത്പര്യം സംരക്ഷിക്കുന്നവരല്ല. രാഷ്ട്രം അവരെ പ്രോത്സാഹിപ്പിക്കുന്നില്ല. അതുകൊണ്ട് തന്നെ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തിവച്ചിരിക്കുകയാണെന്ന് മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുന്നതിനിടെ ഹക്കീം ഷാരെ പറഞ്ഞു .
എന്നാൽ എപ്പോഴാണ് ഇത്തരത്തിൽ നിരോധനം ഏർപ്പെടുത്തിയതെന്ന് വ്യക്തമല്ല . തങ്ങളുടെ ഇടക്കാല സർക്കാരിന് എല്ലാ വംശങ്ങളിൽ നിന്നും ഗോത്രങ്ങളിൽ നിന്നുമുള്ള പ്രതിനിധികളുണ്ടെന്നും വിശാലാടിസ്ഥാനത്തിലുള്ളതാണെന്നും താലിബാൻ പറയുന്നു .
Comments