സ്വാതന്ത്ര്യ സമര കാലത്തെ പ്രോജ്ജ്വല ബിംബങ്ങളിലൊന്നായിരുന്നു ഗണേശ ഭഗവാൻ; നാടിനെ ഒറ്റുകൊടുത്ത പാർട്ടിക്കാരുടെ പിൻമുറക്കാർക്ക് ഇതറിയണമെന്നില്ല; ലോകത്തിലെ ഏറ്റവും വലിയ അന്ധവിശ്വാസത്തിന്റെ പേരാണ് കമ്യൂണിസം:വത്സൻ തില്ലങ്കേരി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വാതന്ത്ര്യ സമര കാലത്തെ പ്രോജ്ജ്വല ബിംബങ്ങളിലൊന്നായിരുന്നു ഗണേശ ഭഗവാൻ; നാടിനെ ഒറ്റുകൊടുത്ത പാർട്ടിക്കാരുടെ പിൻമുറക്കാർക്ക് ഇതറിയണമെന്നില്ല; ലോകത്തിലെ ഏറ്റവും വലിയ അന്ധവിശ്വാസത്തിന്റെ പേരാണ് കമ്യൂണിസം:വത്സൻ തില്ലങ്കേരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2023, 08:11 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: ഗണേശ ഭഗവാനോടുള്ള ഭക്തി മുൻനിർത്തിക്കൊണ്ടാണ് ബാല ഗംഗാധര തിലകൻ സ്വാതന്ത്ര്യ സമരത്തെ മുന്നോട്ട് നയിച്ചതെന്നും അതിന്റെ ചരിത്രം പോലും അറിയാത്തവരാണ് കമ്യൂണിസ്റ്റുകാരെന്നും വത്സൻ തില്ലങ്കേരി. ലോകത്തിലെ ഏറ്റവും വലിയ അന്ധവിശ്വാസവും മിത്തുമാണ് കമ്യൂണിസം എന്നത്. അവരാണ് ഹിന്ദുവിശ്വാസങ്ങളെ അവഹേളിക്കാൻ നടക്കുന്നത്. കമ്യൂണിസം പറഞ്ഞ ഒന്നും തന്നെ ലോകത്ത് എവിടെയും നടന്നിട്ടില്ല. മുതലാളിത്ത രാജ്യങ്ങളിൽ കമ്യൂണിസം വരുമെന്നും അങ്ങനെ മുതലാളിത്തം അവസാനിക്കുമെന്നും തൊഴിലാളികളും മുതലാളികളും ഒരേപോലെ ആകുമെന്നും കമ്യൂണിസം പറഞ്ഞു. ഇത് എവിടെയെങ്കിലും നടന്നിട്ടുണ്ടോ. അമ്പലം മിത്താണെന്ന് പറഞ്ഞ കമ്യൂണിസ്റ്റുകാരാണ് ഇന്ന് അമ്പലക്കമ്മറ്റികളിൽ കയറി കൂടാൻ ആദ്യമെന്നും വത്സൻ തില്ലങ്കേരി വിമർശിച്ചു. പാലക്കാട് നടന്ന ​ഗണേശോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗണേശ ഭഗവാനോടുള്ള ഭക്തി മുൻനിർത്തിക്കൊണ്ടാണ് ബാല ഗംഗാധര തിലകൻ സ്വാതന്ത്ര്യ സമരത്തെ മുന്നോട്ട് നയിച്ചത്. അന്നും ഇന്നും എന്നും മഹാരാഷ്‌ട്ര ഗണേശ ഭക്തിയുടെ പുകൾപ്പെറ്റ നാടാണ്. ഗണേശ ഭക്തരുടെ നാട്. ഗണേശ സ്തുതികൾ നടത്തിയും വന്ദേമാതരം മുഴക്കിയും മഹാരാഷ്‌ട്രയിൽ സമരങ്ങൾ നടന്നു. ഇന്ത്യയെ അടിമത്തത്തിലാക്കിയ ബ്രിട്ടീഷുകാർ പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് ജനകോടികളുടെ ഇരമ്പിക്കയറ്റമായി ഗണേശോത്സവങ്ങളെ മഹാത്മ തിലകൻ മാറ്റിയെടുത്തു. അങ്ങനെ ആയിരക്കണക്കിന് വർഷം നീണ്ടു നിന്ന അടിമത്തത്തിൽ നിന്നും പുറത്തു കടന്ന് ബ്രീട്ടീഷ് സാമ്രാജ്യത്തെ കിടിലം കൊള്ളിക്കുന്ന അത്യുജ്ജ്വലമായ ജനകീയ മുന്നേറ്റമായി ഗണേശോത്സവങ്ങൾ മാറി. സ്വാതന്ത്ര്യ സമരസേനാനികൾ ഉയർത്തിക്കാട്ടിയ പ്രോജ്ജ്വല ബിംബങ്ങളിൽ ഒന്നായിരുന്നു ഗണേശ ഭഗവാന്റേത്.

ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്ത്, സ്വാതന്ത്ര്യ സമര നേതാക്കളെ ഒറ്റുകൊടുത്ത്, ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തുകൊണ്ട്, ഗാന്ധി ഉണ്ടാക്കിയ ഇന്ത്യ മാന്തി പുണ്ണാക്കിയെന്ന് വിളിച്ച്, ജപ്പാൻകാരുടെ ചെരുപ്പ് നക്കിയെന്ന് സുഭാഷ് ചന്ദ്രബോസിനെ ആക്ഷേപിച്ചുകൊണ്ട് ഈ നാടിനെ ഒറ്റുകൊടുത്ത പാർട്ടിക്കാരുടെ പിൻമുറക്കാർ ഒരിക്കലും സ്വാതന്ത്ര്യ സമര കാലത്തെ പ്രോജ്ജ്വല ബിംബങ്ങളിലൊന്നായിരുന്നു ഗണേശ ഭഗവാനെന്ന് പഠിച്ചിട്ടും ഉണ്ടാവില്ല, അവർ പഠിക്കാനും പോകുന്നില്ല. പക്ഷെ, നാടിന്റെ ചരിത്രം അറിയുന്നവർക്കും ദേശാഭിമാനികൾക്കും ഗണേശോത്സവം എന്നത് അഭിമാനമാണ്.

നമ്മളെ നൂറ്റാണ്ടുകളോളം ഭരിച്ച ബ്രീട്ടീഷുകാർക്ക് ഇന്ന് ഇന്ത്യയ്‌ക്ക് മുന്നിൽ മുട്ടു മടക്കേണ്ടി വന്നു. ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി നിലനിന്നിരുന്ന ബ്രിട്ടനെ പിന്തള്ളിക്കൊണ്ട് ഇന്ന് ഇന്ത്യ ആ സ്ഥാനത്ത് എത്തി. മറ്റൊന്ന് കൂടി സംഭവിച്ചു, ഞാൻ ബ്രിട്ടന്റെ പ്രധാനമന്ത്രിയാകുന്നതിൽ എന്റെ ഹിന്ദുമതത്തിന് പങ്കുണ്ട് എന്ന് ഋഷി സുനക് പറഞ്ഞു. അദ്ദേഹം ഭഗവത്ഗീതയെ തൊട്ടാണ് സത്യപ്രതിജ്ഞ നടത്തിയത്. ഹിന്ദുക്കളെ സമ്പൂർണമായി നശിപ്പിച്ചു എന്ന് ഊറ്റം കൊണ്ട് ഇവിടെ നിന്നും പോയ ബ്രിട്ടീഷുകാരുടെ അധികാര കസേരയിൽ ഇരുന്നുകൊണ്ട് ഒരാൾ ഹിന്ദു ആണെന്ന് പറയുമ്പോൾ ഓരോ ഭാരതീയനും അഭിമാനമാണ്. ഇവിടെ ചില പീറകൾ ഗണേശൻ മിത്താണെന്ന് പറയുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറയുന്നത് എന്റെ ഔദ്യോഗിക വസതിയിലെ പൂജാമുറിയിൽ ഞാൻ ആരാധിക്കുന്നത് ഗണേശ ഭഗവാനെ ആണെന്നാണ്. ചില കൂപമണ്ഡൂകങ്ങൾക്ക് ഇത് ഇനിയും മനസ്സിലായിട്ടില്ല. അവരിപ്പോഴും ശിലായുഗത്തിൽ കഴിയുകയാണ്.

ഗണേശോത്സവത്തിൽ പങ്കെടുത്ത ഭക്തർക്ക് നന്ദി പറയുന്നതിനൊപ്പം എല്ലായിടങ്ങളിലും നടക്കുന്ന ഗണേശോത്സവത്തിലേയക്ക് ഇത്രയധികം ഭക്തരെ എത്തിച്ച ഒരാൾക്ക് കൂടി നന്ദി പറയണം. ഇവർ തൊട്ടതൊക്കെ ഇങ്ങനെ തന്നെയാണ്. എൺപതുകളുടെ കാലഘട്ടത്തിൽ അവർ ശ്രീരാമനെ പരിഹസിച്ചു. അങ്ങനെ പരിഹസിച്ച് പരിഹസിച്ച് ബിജെപിയെ അവർ വലുതാക്കി. പിന്നെ ചരിത്രം അങ്ങ് മാറി. മാർക്സിസ്റ്റുകാർ എന്തിനെയെങ്കിലും എതിർത്താൽ അതിൽ എന്തെങ്കിലും നല്ലതുണ്ടാവും എന്ന് ജനങ്ങൾക്ക് നല്ല ധാരണയുണ്ട്. അവർ രാമക്ഷേത്രത്തെ എതിർത്തു, ഇന്ന് രാമക്ഷേത്രം നിർമ്മിക്കുകയാണ്. അമ്പലം മിത്താണെന്ന് പറഞ്ഞവരെല്ലാം ഇന്ന് അമ്പലക്കമ്മറ്റിയിൽ കയറാനുള്ള ശ്രമത്തിലാണ്. ഇവർ തന്നെയാകും ആദ്യം രാമക്ഷേത്രത്തിലും ദർശനം നടത്തുന്നത്. അതുകൊണ്ട്, ലോകത്തിലെ ഏറ്റവും വലിയ അന്ധവിശ്വാസത്തിന്റെ പേരാണ് കമ്യൂണിസം. അതാണ് ഏറ്റവും വലിയ മിത്ത്. കമ്യൂണിസം പറഞ്ഞ ഒന്നും തന്നെ ഈ ലോകത്ത് സംഭവിച്ചിട്ടില്ല- വത്സൽ തില്ലങ്കേരി പറഞ്ഞു.

Tags: valsan thillankeriGanesh Chaturthiganesholsavam
ShareTweetSendShare

More News from this section

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies