ലക്നൗ : പ്രായമായ മാതാപിതാക്കളെ പരിചരിക്കാത്ത മക്കളുടെ സ്വത്തവകാശവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഭേദഗതി വരുത്താൻ യോഗി സർക്കാർ. ഇതിനായി മുതിർന്ന പൗരന്മാരുടെ മെയിന്റനൻസ് ആൻഡ് വെൽഫെയർ റൂൾസ് 2014 ഭേദഗതി ചെയ്യും, ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം തയ്യാറാക്കിയിട്ടുണ്ട്.
അഭിഭാഷകരുമായി ആലോചിച്ച ശേഷം യോഗി ആദിത്യനാഥിന് മുന്നിൽ സാമൂഹ്യക്ഷേമ വകുപ്പ് പുതിയ നിർദേശം അവതരിപ്പിക്കും. വയോധികരായ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്ന മക്കളെയും ബന്ധുക്കളെയും വീട്ടിൽ നിന്നടക്കം ഒഴിപ്പിക്കാനുള്ള നടപടികൾ ഈ നിർദ്ദേശത്തിൽ പറയുന്നു. തന്നെ പരിചരിക്കുന്നില്ലെന്ന് പരാതി നൽകി 30 ദിവസത്തിനുള്ളിൽ മക്കളിൽ നിന്ന് സ്വത്തുക്കൾ തിരിച്ചെടുത്ത് വീട്ടിൽ നിന്ന് പുറത്താക്കാം. ഇതിന് പോലീസും രക്ഷിതാക്കളെ സഹായിക്കും.
മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും മെയിന്റനൻസ് ആൻഡ് വെൽഫെയർ റൂൾസ് 2014 ൽ ഉത്തർപ്രദേശിൽ ഉണ്ടാക്കിയിരുന്നു . ഇത് മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും അടിസ്ഥാനമാക്കിയുള്ള കേന്ദ്ര ഗവൺമെന്റിന്റെ നിയമം കേന്ദ്രീകരിച്ചുള്ളതാണ്.
ഈ ചട്ടപ്രകാരം ജില്ലാ മജിസ്ട്രേറ്റിന്റെ അധ്യക്ഷതയിൽ മെയിന്റനൻസ് അതോറിറ്റി രൂപീകരിച്ചു. ഈ നിർദ്ദേശപ്രകാരം, മുതിർന്ന പൗരന്മാർക്ക് അവരുടെ സ്വത്തിൽ നിന്ന് മക്കളെ ഒഴിപ്പിക്കാനുള്ള അപേക്ഷ അതോറിറ്റിക്ക് സമർപ്പിക്കാം.
Comments