ന്യൂഡൽഹി : ചൈനയുടെ ബെൽറ്റ് ആന്റ് റോഡ് പദ്ധതിയ്ക്ക് തിരിച്ചടി നൽകാൻ ഇന്ത്യയുടെ നീക്കം . ‘ബെൽറ്റ് ആൻഡ് റോഡ്’ സംരംഭത്തിന് കീഴിൽ അന്താരാഷ്ട്ര വ്യാപാരത്തിൽ ആധിപത്യം സ്ഥാപിക്കാൻ ചൈന നിരവധി രാജ്യങ്ങളെ തങ്ങളുടെ പിടിയിലാക്കിയിട്ടുണ്ട്. ഇപ്പോൾ ന്യൂഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ ബെൽറ്റ് ആന്റ് റോഡ് പദ്ധതിയെ പ്രതിരോധിക്കാൻ ഇന്ത്യയും ഒരുങ്ങിക്കഴിഞ്ഞു.
ഇന്ത്യ , അമേരിക്ക, യൂറോപ്പ്, സൗദി അറേബ്യ, യുഎഇ എന്നിവയുമായി ചേർന്ന് ഇത്തരമൊരു ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ട് . ഇത് അമേരിക്കയിലും ഗൾഫ് രാജ്യങ്ങളിലും മാത്രമല്ല, യൂറോപ്പിലും ഇന്ത്യയുടെ സാന്നിധ്യം അറിയിക്കുകയും ഇന്ത്യ അന്താരാഷ്ട്ര ബിസിനസ്സിന്റെ ഏറ്റവും നൂതവും , ബൃഹത്തായതുമായ കേന്ദ്രമായി മാറുകയും ചെയ്യും.
ഈ പദ്ധതി ഗൾഫ് രാജ്യവും ഇന്ത്യയും തമ്മിലുള്ള വ്യാപാരം വൻതോതിൽ വർദ്ധിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട രൂപരേഖ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇത് G20 യിൽ പ്രഖ്യാപിക്കില്ല. മാസങ്ങളായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ട്. ഇന്ത്യയിലും ഇറ്റലിയിലും നിക്ഷേപം നടത്താൻ സൗദി അറേബ്യ പദ്ധതിയിടുന്നുണ്ട്.
ബെൽറ്റ് ആന്റ് റോഡ് പദ്ധതിയുടെ പേരിൽ ഇന്ത്യയെ പരിഹസിക്കാൻ ശ്രമിച്ച രാഹുലിനുള്ള മറുപടി കൂടിയാണിത് . യൂറോപ്പിലെ ബ്രസൽസിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ രാഹുൽ ഗാന്ധി ചൈനയെ പുകഴ്ത്തുകയും അതിനോട് പ്രതികരിക്കാൻ ഇന്ത്യയ്ക്ക് ഒരു ബദൽ സംവിധാനം ഇല്ലെന്നും പറഞ്ഞിരുന്നു . അതേസമയം ഇന്ത്യ മാസങ്ങളായി ഇതിന് വേണ്ടി ശ്രമിക്കുകയായിരുന്നു. സത്യം അറിയാതെ മറ്റ് രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയെ അപമാനിക്കാൻ ശ്രമിക്കുകയാണ് രാഹുൽ എന്നും ആക്ഷേപമുണ്ട് .
Comments