ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എൽ1ന്റെ നാലാം ഭ്രമണപഥമുയർത്തൽ വിജയകരം. സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യമായ ആദിത്യ എൽ1 പുലർച്ചെ നാലാമത്തെ ഭ്രമണപഥമുയർത്തൽ വിജയകരമായി പൂർത്തിയാക്കിയതായി ഇസ്രോ അറിയിച്ചു. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് ഇസ്രോ ഇത് അറിയിച്ചത്. ഭൂമിയിൽ നിന്ന് പൂർണ്ണമായുടെ ഭ്രമണപഥത്തിൽ നിന്ന് മുക്താമാകുന്നതിന് തൊട്ടുമുൻപുള്ള ഭ്രമണപഥമുയർത്തലാണ് ഇത്.
ആദിത്യ എൽ1 നാലാമത്തെ ഭ്രമണപഥമുയർത്തൽ വിജയകരമായി നടത്തി. മൗറീഷ്യസ്, ബെംഗളൂരു, എസ്ഡിഎസ്സി-ഷാർ, പോർട്ട് ബ്ലെയർ എന്നിവിടങ്ങളിലെ ഇസ്രോയുടെ ഗ്രൗണ്ട് സ്റ്റേഷനുകൾ ഉപഗ്രഹത്തെ ട്രാക്ക് ചെയ്തു. അതേസമയം ആദിത്യ-എൽ 1 നായി നിലവിൽ ഫിജി ദ്വീപുകളിൽ നിലയുറപ്പിച്ചിരിക്കുന്ന ട്രാൻസ്പോർട്ടബിൾ ടെർമിനൽ പോസ്റ്റ്-ബേൺ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ശ്രദ്ധിക്കും.
256 കിലോമീറ്റർ ത 121973 കിലോമീറ്ററാണ് പുതിയ ഭ്രമണപഥം. അടുത്ത ഭ്രമണപഥമുയർത്തൽ നിശ്ചിത പോയിന്റായ എൽ1 ലേക്കാണ്. ഇതോടെ ഉപഗ്രഹം സുര്യനും ഭൂമിക്കും തുല്ല്യ ഗുരുത്വാകർഷണബലമുള്ള പോയിന്റിലെത്തും. സെപ്റ്റംബർ 19ന് പുലർച്ചെ 2 മണിക്കാകും ഇതിനായുള്ള പ്രവർത്തനം നടക്കുക.
Aditya-L1 Mission:
The fourth Earth-bound maneuvre (EBN#4) is performed successfully.ISRO’s ground stations at Mauritius, Bengaluru, SDSC-SHAR and Port Blair tracked the satellite during this operation, while a transportable terminal currently stationed in the Fiji islands for… pic.twitter.com/cPfsF5GIk5
— ISRO (@isro) September 14, 2023
Comments