വിവേചനമില്ലാത്ത വികസനത്തെ ജനം പിന്തുണ്ക്കുമെന്ന് വന്ദേഭാരത് തെളിയിച്ചെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈ വികസനകുതിപ്പിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ഒരു തീവണ്ടിക്ക് ഇത്രമേൽ ജനങ്ങളെ ആകർഷിക്കാനും ഒരുമിപ്പിക്കാനും കഴിയുന്നത് എന്തുകൊണ്ടായിരിക്കുമെന്ന് ചിന്തിക്കണം. ആദ്യവരവിൽ വിദ്വേഷത്തോടെ കല്ലെറിഞ്ഞവരും പോസ്റ്ററൊട്ടിച്ച് മലിനമാക്കിയവർ പോലും രണ്ടാം വരവിൽ മനം നിറഞ്ഞ് പൂക്കൾ വാരിവിതറി വരവേൽക്കുന്നതാണ് കേരളം മുഴുവൻ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്ത്. രണ്ടാം വന്ദേഭാരതിന് ജനങ്ങൾ നൽകിയ സ്വീകരണത്തെ കുറിച്ച് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം ഇത് പറഞ്ഞത്.
പത്തുകൊല്ലം മുൻപ് നമ്മുടെ നാട്ടിലെ ഒരു റെയിൽവേ പ്ളാറ്റ്ഫോമിൽ മൂക്കുപൊത്താതെ നടക്കാൻ കഴിയില്ലായിരുന്നു. മനുഷ്യമാലിന്യങ്ങൾ കാരണം ട്രാക്കുകളിലേക്ക് നോക്കാൻ പോലും അറയ്ക്കുമായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി ആകെ മാറി. വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. ഇതെല്ലാം സാധ്യമാക്കാനായത് ആ പ്രധാനമന്ത്രിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
വേഗതയും സുരക്ഷയും അത്യാധുനികനിലവാരവുമുള്ള തീവണ്ടികളാണ് ഇന്നുള്ളത്. തീവണ്ടികളിൽ 97 ശതമാനവും ബയോ ടോയ്ലെറ്റുകളുളളതാണ്. വെറും മൂന്നുശതമാനം പാസ്സഞ്ചർ തീവണ്ടികളിൽ മാത്രമാണ് മാറാനൊള്ളു. എല്ലാ തീവണ്ടികളും ഇന്ത്യൻ നിർമ്മിതമാണ്. വിമാനത്താവളങ്ങളെ കടത്തിവെട്ടുന്ന റെയിൽവേ സ്റ്റേഷനുകൾ. റെയിവേ സ്റ്റേഷനിൽ ചായ വിറ്റ് കുടുംബം പോറ്റിയ അതേ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യമെമ്പാടും നടക്കുന്ന വികസനവിസ്മയമാണ് ഇവ. മൂന്നാം വരവിലും മലയാളിക്കും വികസന തേരോട്ടത്തിൽ നിന്ന് മാറിനിൽക്കാനാവില്ലെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.