ചെന്നൈ: ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ വീട്ടിൽ ഇഡി റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. ചെന്നൈയിലെയും കോയമ്പത്തൂരിലെയും വീടുകളിൽ ഒരേസമയമാണ് റെയ്ഡ് നടക്കുന്നത്. ലോട്ടറി വിൽപ്പനയിലെ സാമ്പത്തിക ക്രമക്കേടുകളുടെ അടിസ്ഥാനത്തിലാണ് പരിശോധന. രാവിലെ 11 മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്.
കേരളത്തിൽ സംസ്ഥാന ലോട്ടറി തട്ടിപ്പ് നടത്തി സിക്കിം സർക്കാരിന് 900 കോടി രൂപ നഷ്ടം വരുത്തിയെന്ന കേസിലാണ് സാന്റിയാഗോ മാർട്ടിനെ ഇഡി അന്വേഷിക്കുന്നത്. റെയ്ഡിൽ ഡിജിറ്റൽ തെളിവുകളടക്കം ലഭിച്ചിട്ടുണ്ട്. എന്നാൽ സാന്റിയാഗോ മാർട്ടിൻ സ്ഥലത്തില്ല.
അഞ്ചു മാസം ഇതേ വീടുകളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. നിരവധി തെളിവുകളാണ് അന്ന് കണ്ടെത്തിയത്. ഇതേത്തുടർന്ന്
സാന്റിയാഗോ മാർട്ടുമായി ബന്ധിപ്പിച്ചിട്ടുള്ള 157.7 രൂപയുടെ സ്ഥിരനിക്ഷേപങ്ങളും മ്യൂച്വൽ ഫണ്ടുകളടക്കം മെയ് മാസത്തിൽ ഇഡി മരവിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ വീണ്ടും റെയ്ഡ് നടക്കുന്നത്.