ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ദ്വിദിന പി20 ഉച്ചകോടി വിജയകരമായി സമാപിച്ചു. പി20 ഉച്ചകോടിയുടെ വിജയത്തിന് പങ്കാളികളായ എല്ലാ വിശിഷ്ടാതിഥികൾക്കും ലോക്സഭാ സ്പീക്കർ ഓം ബിർള നന്ദി അറിയിച്ചു. കഴിഞ്ഞ ദിവസം ആരംഭിച്ച പി20 ഉച്ചകോടിയിൽ നാല് സെഷനുകളാണ് ഉണ്ടായിരുന്നത്.
എസ്ഡിജികൾ വേഗത്തിൽ നടപ്പിലാക്കുക, സുസ്ഥിര ഊർജ്ജ പരിവർത്തനം, സ്ത്രീകളുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ വികസനം, ഡിജിറ്റൽ സാങ്കേതിക വിദ്യകളിലൂടെ പൊതു ജനങ്ങളുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കുക എന്നിവയായിരുന്നു ജി20 പാർലമെന്ററി സ്പീക്കേഴ്സ് ഉച്ചകോടിയിലെ പ്രധാന വിഷയങ്ങൾ.
11-ന് ആരംഭിച്ച 9-ാമത് പി20 ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുകയും വിശഷ്ടാതിഥികളെ അഭിസംബോധന ചെയ്യുകയും ചെയ്തു. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നിവയ്ക്ക് പാർലമെന്റുകളുടെ പങ്കാളിത്തം എന്നതാണ് ഈ വർഷത്തെ പി20 ഉച്ചകോടിയുടെ മുഖ്യ അജണ്ട.
കേന്ദ്രത്തിന്റെ ഭരണം, തീരുമാനങ്ങൾ എടുക്കുന്നതിലുള്ള ജനങ്ങളുടെ പങ്കാളിത്തം, പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം എന്നിവയ്ക്ക് പി20 പ്രതിനിധികൾ ഭാരതത്തെ പ്രശംസിച്ചു. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന കൂട്ടായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പാർലമെന്റുകൾ ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഉറപ്പ് നൽകിയെന്ന് ബിർള പറഞ്ഞു.