ടെൽഅവീവ്: ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഇസ്രായേൽ നയതന്ത്രജ്ഞൻ. ഐക്യരാഷ്ട്ര സഭയിലെ ഇസ്രായേൽ പ്രതിനിധി ഗിലാദ് എർദാനാണ് ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. ഹമാസ് ഐഎസ് ഭീകര സംഘടനയിൽ നിന്ന് വ്യത്യസ്തമല്ല, അതിനാൽ ഹമാസിനെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിക്കുകയാണെന്ന് ഇസ്രായേൽ പ്രതിനിധി വ്യക്തമാക്കി.
വർഷങ്ങൾക്ക് മുമ്പ് നടന്ന ഐഎസ് ഭീകരാക്രമണത്തേക്കാൾ വലുതാണ് ഹമാസ് ഇസ്രായേലിന് നേരെഭീകകരുടെ ആക്രമണങ്ങൾ. ഒക്ടോബർ ഏഴിൽ ഹമാസ് ഭീകരരുടെ വ്യോമാക്രമണത്തിൽ ചാരമായ രാജ്യത്തിന്റെ ദുരവസ്ഥ അത്യധികം വേദനാജനകമാണ്. ആയിരക്കണക്കിന് ക്രൂര ഹമാസ് ഭീകരർ ഇസ്രായേലിലേക്ക് അപ്രതീക്ഷിത ആക്രമണങ്ങൾ നടത്തി. 1,400-ലധികം നിരപരാധികളായ ആളുകളെ കൊന്നൊടുക്കി. അമ്മമാരുടെ മുന്നിൽ വെച്ച് മക്കളെ ക്രൂരമായി കൊലപ്പെടുത്തി. ആകസ്മികമായോ അബദ്ധത്തിലോ അല്ല, മനഃപൂർവ്വമാണ് ഹമാസ് ഭീകരർ ഇസ്രായേലിന് നേരെ ആക്രമണം അഴിച്ചുവിട്ടത്’ ഗിലാദ് എർദാൻ പറഞ്ഞു.
സാധാരണ ജനങ്ങളെ ലക്ഷ്യം വെച്ചിട്ടുള്ള ആക്രമണമാണ് ഹമാസ് ഭീകരർ നടത്തിയത്. ഇസ്രായേലിലുടനീളം സൈറണുകൾ മുഴങ്ങുകയാണ് സാധാരണക്കാർ പ്രാണരക്ഷാർത്ഥം ഓടുന്നു. ഗാസയിലെ മരണനിരക്ക് വർദ്ധിപ്പിക്കുക എന്നതാണ് ഹമാസിന്റെ ലക്ഷ്യം. ഇത് അവരുടെ ആഗ്രഹം മാത്രമാണ്. ഇസ്രായേലിനെ തോൽപ്പിക്കാൻ കഴിയില്ലെന്ന് അവർക്ക് വ്യക്തമായി അറിയാം. അതിനാൽ അവർ നമ്മുടെ പൗരന്മാരെ ഭയപ്പെടുത്തുന്നു. ഗാസയിൽ നിന്ന് പുറത്തുവരുന്ന ഓരോ വിവരങ്ങളും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ഹമാസ് ആക്രമണത്തെ അപലപിച്ച് ഇസ്രായേൽ നയതന്ത്രജ്ഞൻ പറഞ്ഞു.