ഗൊരഖ്പൂർ: ശാരദാ നവരാത്രിയിലെ മഹാ ദുർഗാഷ്ടമി ദിനത്തിൽ മഹാനിശാ പൂജ നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അദ്ദേഹം ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ശക്തിപീഠത്തിൽ ആചാരപ്രകാരം മഹാഗൗരിയെ പൂജിച്ച് ഹവനം നടത്തുകയും ജനങ്ങളുടെ ക്ഷേമത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു. ഗോരക്ഷപീഠാധീശ്വർ എന്ന ആധ്യാത്മിക പദവി വഹിക്കുന്ന യോഗി ആദിത്യനാഥ് എല്ലാ നവരാത്രിക്കാലത്തും ഈ ആചാരപരമായ കടമ നിർവഹിക്കാറുണ്ട്. മഹാനിശ പൂജയ്‌ക്കും ഹവനത്തിനും ശേഷം ആരതിയും പാപമോചന പ്രാർത്ഥനയും നടത്തി അദ്ദേഹം അഷ്ടമി പൂജ പൂർത്തിയാക്കി. എംപി രവി കിഷൻ ശുക്ല, എംഎൽഎ വിപിൻ സിങ്, എംഎൽസി ഡോ. ധർമേന്ദ്ര സിങ്, എഡിജി അഖിൽ കുമാർ, കാമേശ്വര് സിങ്, ജനാർദൻ തിവാരി, പ്രധാന പുരോഹിതൻ രാമാനുജ് ത്രിപാഠി വൈദിക്, മഹന്ത്. രവീന്ദ്രദാസ് തുടങ്ങിയവർ പങ്കെടുത്തു.
ശാരദിയ നവരാത്രിയുടെ മഹാനവമിയായ ഇന്ന് അദ്ദേഹം ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ശക്തിപീഠത്തിൽ ദുർഗ്ഗാദേവിയുടെ ഒമ്പതാം രൂപമായ സിദ്ധിദാത്രിയെ പൂജിക്കും.ഒൻപത് ദേവതമാരുടെയും പ്രതീകങ്ങളായി ഒമ്പത് പെൺകുട്ടികളെയും ഒരു ഭൈരവനെയും അവരുടെ പാദങ്ങൾ കഴുകിആരാധിക്കുകയും ദക്ഷിണയും സമ്മാനങ്ങളും നൽകുകയും ചെയ്യും.















