ടെൽഅവീവ്: ഹമാസ് ഭീകരർക്കെതിരെ തിരിച്ചടി ശക്തമാക്കി ഇസ്രായേൽ പ്രതിരോധ സേന. ഹമാസിന് നേരെ നടത്തിയ വ്യോമാക്രമണങ്ങളിൽ ഹമാസ് ഭീകരരെ ഇല്ലാതാക്കാനും ഹമാസിന്റെ അടിസ്ഥാനസൗകര്യങ്ങൾ തകർക്കാനും സാധിച്ചുവെന്ന് ഐഡിഎഫ് അറിയിച്ചു.
ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് വ്യോമാക്രമണ വിഭാഗം മേധാവി അസെം അബു റക്കാബയെ ഇസ്രായേൽ സേന വധിച്ചിരുന്നു. ഒക്ടോബർ ഏഴിന് ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു അസെം അബു.
ഗാസയിൽ ആക്രമണങ്ങൾ ശക്തമായതോടെ ഗാസയിലെ ആശയവിനിമയോപാധികൾ പൂർണമായും തകർന്നു. ഗാസയിൽ ഇതുവരെ നടത്തിയ ആക്രമണങ്ങളിൽ വെച്ച് ഏറ്റവും കനത്ത വ്യോമാക്രമണമാണ് നടക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.