സൗരയൂഥത്തിൽ വ്യത്യസ്തനാണ് ശനി ഗ്രഹം. അഴക് കൊണ്ടും വളയം കൊണ്ടും പ്രശസ്തനാണ് ശനി. നഗ്നനേത്രങ്ങൾ കൊണ്ട് നന്നായി കാണാൻ കഴിയുന്നതിനാൽ ചരിത്രാതീത കാലം മുതൽ തന്നെ മനുഷ്യന് അറിവുള്ള ഗ്രഹമാണിത്. എന്നാൽ 1610-ൽ ഗലീലിയോ ഗലീലിയാണ് ടെലിസ്കോപ്പിലൂടെ ശനിയുടെ വളയം ആദ്യമായി നിരീക്ഷിച്ചത്. തുടർന്ന് ഇന്നും ഈ വളയത്തെ കുറിച്ച് ശാസ്ത്രലോകത്ത് പഠനങ്ങൾ നടക്കുന്നു.
നൂറ്റാണ്ടുകൾക്കിപ്പുറം ഈ വളയങ്ങൾ അപ്രത്യക്ഷമാകുന്നുമെന്ന് അടുത്തിടെ ശാസ്ത്രജ്ഞർ അവകാശപ്പെട്ടിരുന്നു. ശനിയുടെ വളയം ഒറ്റൊരു വളയമല്ല. പ്രധാന വളയങ്ങൾ ഏഴെണ്ണമാണ്. ഇവയോരോന്നിനുമിടയിൽ വിടവുകളുമുണ്ട്. ഇവക്കെല്ലാം കൂടി അഞ്ഞൂറിനും ആയിരത്തിനും ഇടയിൽ ഉപവളയങ്ങളുണ്ട്. ഭൂമിയിൽനിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തെക്കാൾ വിസ്താരമുണ്ട് ഈ വളയവ്യൂഹത്തിന്. ശനിയുടെ ഉപരിതലത്തിൽനിന്നും ഏകദേശം ഏഴായിരം കിലോമീറ്റർ ഉയരം മുതൽ നാലുലക്ഷം കിലോമീറ്റർ വരെ ദൂരത്തേക്കു വ്യാപിച്ചു കിടക്കുന്നു. ഇവയുടെ ശരാശരി കനം ഒരു കിലോമീറ്ററിൽ താഴെയാണ്. നേർത്ത വളയങ്ങളിലൂടെ അപ്പുറത്തെ നക്ഷത്രങ്ങൾ കാണാനാവും.
എന്നാൽ ഈ വളയങ്ങൾ 2025-ൽ അപ്രതീക്ഷിതമാകുമെന്നാണ് റിപ്പോർട്ട്! ഭൂമിയിൽ നിന്ന് ഇവയുടെ കാഴ്ച മറക്കുന്നതിലാണ് ശനിയുടെ വളയം നഷ്ടപ്പെട്ടതായി അനുഭവപ്പെടുകയെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഭൂമിയുടെ അതേ വിന്യസത്തിലല്ല ശനി ഗ്രഹം. ഏകദേശം ഒൻപത് ഡിഗ്രി കോണിൽ ചരിഞ്ഞാണ് ശനി ഗ്രഹം. 2024-ഓടെ കോണളവിൽ ഏകദേശം 3.7 ഡിഗ്രിയുടെ കുറവ് വരുമെന്നാണ് പഠനം പറയുന്നത്.
ഭൂമിയിൽ നിന്ന് ശനി അകലുന്നതിനാൽ വരും വർഷത്തിൽ ശനിയുടെ അച്ചുതണ്ട് അതിന്റെ നിലവിലെ ചരിവിൽ നിന്ന് ലംബമായ സ്ഥാനം സ്വീകരിക്കും. ഇത് ശനിയുടെ വളയങ്ങളെ ഭൂമിക്ക് സമാന്തരമായി കാണപ്പെടും. ഇത് വളയത്തെ കാണാൻ കഴിയാത്ത വിധം നേർത്തകാക്കും. തുടർന്ന് 2025-ഓടെ ശനിയുടെ വളയം അദൃശ്യമായി തോന്നിക്കും. ഈ പ്രതിഭാസം 2032 വരെ തുടരുമെന്നാണ് വിലയിരുത്തൽ.
ശനിയെ ചുറ്റിക്കൊണ്ടിരിക്കുന്ന കോടിക്കണക്കിന് പാറക്കഷ്ണങ്ങളും പൊടിപടലങ്ങളും ചേർന്നതാണ് ഈ വളയങ്ങൾ. ശനിയുടെ ശക്തമായ ഗുരുത്വാകർഷണത്തിന് വിധേയമായി അതിന്റെ ഒരു ഉപഗ്രഹം ചിതറിപ്പോയാണ് വളയത്തിലെ പൊടിപടലങ്ങളും പാറക്കല്ലുകളും ഉണ്ടായത് എന്നാണ് കരുതപ്പെടുന്നത്. ഏകദേശം 135 കോടി കിലോമീറ്റർ ദൂരമുണ്ട് ഭൂമിയിൽനിന്ന് ശനിയിലേക്ക്. ഇത്രയും ദൂരെയായതിനാൽ ഈ പാറക്കഷണങ്ങൾക്കിടയിലുള്ള വിടവ് കാണാൻ നമുക്ക് സാധിക്കില്ല. അതിനാൽ അവ ഒന്നുചേർന്ന് ഒരു വളയമായി തോന്നിക്കുന്നു.















