ലണ്ടൻ: സ്തനാർബുദത്തിന് പുത്തൻ പ്രതിരോധ മാർഗവുമായി ബ്രിട്ടൺ. കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്തനാർബുദ ചികിത്സയ്‌ക്ക് ഉപയോഗിക്കുന്ന അനാസ്ട്രസോൾ എന്ന ഗുളിക ഇനിമുതൽ സ്തനാർബുദത്തിന് പ്രതിരോധ മരുന്നായി ഉപയോഗിക്കാമെന്നാണ് ബ്രിട്ടൺ കണ്ടെത്തിയിരിക്കുന്നത്. സ്തനാർബുദം തടയാൻ അനാസ്ട്രസോൾ ഉപയോഗിക്കുന്നതിന് ബ്രിട്ടണിന്റെ ആരോഗ്യ വിഭാഗം അനുമതി നൽകി.
ആർത്തവ വിരാമം വന്നവരിൽ സ്തനാർബുദത്തിന്റെ സാധ്യത 50% കുറയ്‌ക്കാൻ അനാസ്ട്രസോളിന് കഴിയുമെന്നാണ് പഠനങ്ങൾ തെളിയിച്ചത്. സ്ത്രൈണ ഹോർമോണായ ഈസ്ട്രജന്റെ ഉത്പാദനത്തിന് കാരണമാകുന്ന എൻസൈമായ അരോമാറ്റേസിനെ തടഞ്ഞാണ് അനാസ്ട്രസോൾ സ്തനാർബുദത്തെ പ്രതിരോധിക്കുന്നത്.
ലോകമെമ്പാടും സ്തനാർബുദ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇതിനെ ഫലപ്രദമായി പ്രതിരോധിക്കാൻ മെഡിസിൻസ് റീപർപ്പസിംഗ് പ്രോഗ്രാമിന് ബ്രിട്ടൺ തുടക്കമിട്ടിരുന്നു. ഇതാണ് അർബുദത്തെ പ്രതിരോധിക്കാൻ അനാസ്ട്രസോൾ ഉപയോഗിക്കാമെന്ന കണ്ടെത്തിലേക്ക് നയിച്ചത്.















