കൊല്ലം: ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പദ്മകുമാറിന്റെ മൊഴി പുറത്ത്. തട്ടിക്കൊണ്ട് പോയതിന് പിന്നിൽ കുട്ടിയുടെ പിതാവിനോടുള്ള വൈരാഗ്യമെന്ന് പദ്മകുമാർ മൊഴി നൽകി. മകൾക്ക് നേഴ്‌സിംഗ് അഡ്മിഷൻ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് കുട്ടിയുടെ പിതാവ് 5 ലക്ഷം രൂപ കൈപ്പറ്റി. എന്നാൽ കബളിപ്പിക്കപ്പെട്ടു. ഇതാണ് വൈരാഗ്യം തോന്നാൻ കാരണമെന്നാണ് പദ്മകുമാർ പോലീസിന് നൽകിയ മൊഴി.
എന്നാൽ മൊഴി പോലീസ് വിശ്വസത്തിൽ എടുത്തിട്ടില്ല. നിലവിൽ അടൂർ എ.ആർ ക്യാമ്പിലാണ് പദ്മകുമാറും ഭാര്യയും മകളും. പദ്മകുമാറിനെ ആറുവയസുകാരി തിരിച്ചറിഞ്ഞിട്ടുണ്ട്.
പദ്മകുമാറിനെയും കുടുംബത്തെയും ഇന്ന് ഉച്ചയോടെ തമിഴ്നാട് തെങ്കാശിയിൽ നിന്നാണ് പിടികൂടിയത്. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുടുംബത്തെ ചോദ്യം ചെയ്ത് വരികയാണ്. കൊല്ലം എസ്പിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്‌ക്വാഡാണ് പദ്മകുമാറിനെയും കുടുംബത്തെയും പിടികൂടിയത്.















