കൊച്ചി: മുൻ സർക്കാർ പ്ലീഡർ പി ജി മനു പ്രതിയായ പീഡനക്കേസിൽ കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. പുത്തൻകുരിശ് ഡിവൈഎസ്പി അന്വേഷണത്തിന് നേതൃത്വം നൽകും. ചോറ്റാനിക്കര എസ്എച്ച്ഒ അടക്കം 6 പേരാണ് അന്വേഷണ സംഘത്തിലുള്ളത്.
അതേസമയം കേസിൽ പ്രതിയായ പിജി മനു മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്. ഐടി ആക്ടും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പരാതിക്കാരിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ചോറ്റാനിക്കര പോലീസാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്.
2018 ൽ രജിസ്റ്റർ ചെയ്ത പീഡനക്കേസിലെ അതിജീവിതയാണ് പരാതിക്കാരി. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനെന്ന വ്യാജേന വീട്ടിലെത്തിയായിരുന്നു യുവതിയെ പീഡിപ്പിച്ചത്. ഔദ്യോഗിക വാഹനത്തിലായിരുന്നു ഇയാൾ യുവതിയുടെ വീട്ടിലെത്തിയത്. പീഡനത്തിന് ശേഷം യുവതിയുടെ നഗ്ന ചിത്രങ്ങൾ കാണിച്ചും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.