ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയിലെ ഹൈക്കമാൻഡ് രാഷ്‌ട്രീയത്തിന്റെ ഞ്ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ രാഷ്‌ട്രപതി പ്രണബ് കുമാർ മുഖർജിയുടെ മകൾ ശർമിഷ്ട. പ്രണബ് കുമാർ മുഖർജിയെ പ്രധാനമന്ത്രിയാക്കാൻ സോണിയ ആഗ്രഹിച്ചിരുന്നില്ലെന്നാണ് ശർമിഷ്ട പറയുന്നത്. ശർമിഷ്ടയുടെ പുതിയ പുസ്തകത്തിലാണ് ഇന്ത്യൻ രാഷ്‌ട്രീയത്തെ പിടിച്ചുകുലുക്കാൻ പോന്ന രഹസ്യമുള്ളത്. ഡിസംബർ 11നാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്.
‘ഇൻ പ്രണബ്, മൈ ഫാദർ: എ ഡോട്ടർ റിമെമ്പേഴ്സ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിൽ ഇന്ത്യൻ രാഷ്‌ട്രീയത്തിലെ അതികായന്മാരിൽ ഒരാളായ പ്രണബ് കുമർ മുഖർജിയുടെ ജിവിതത്തെയാണ് വരച്ചിടുന്നത്. 2004 തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതിനുശേഷം സോണിയ പ്രധാനമന്ത്രിയായില്ല എന്നാൽ ആ സ്ഥാനത്തേക്ക് ഉയർന്നുവന്നരണ്ട് പേരുകൾ പ്രണബ് കുമാർ മുഖർജിയുടേതും മൻമോഹൻ സിംഗിന്റേതുമായിരുന്നു. ഇതിന്റെ സത്യാവസ്ഥ അറിയാനായി അദ്ദേഹത്തെ ഫോൺ ചെയ്തു എന്നാണ് ശർമിഷ്ട പറഞ്ഞത്.
ബാബ അങ്ങ് പ്രധാനമന്ത്രിയാകാൻ പോകുകയാണോയെന്ന് മുഖർജിയെ ഫോൺ ചെയ്ത് ചോദിച്ചു. എന്നാൽ പ്രധാനമന്ത്രിയാകാൻ സോണിയ തന്നെ അനുവദിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി ശർമിഷ്ട പറഞ്ഞു. വിഷയത്തിൽ അനിശ്ചിത്വം തുടരാതെ വേഗം പ്രധാനമന്ത്രിയെ പ്രഖ്യാപിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞതായി ശർമിഷ്ട കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയാകാത്തതിൽ അദ്ദേഹത്തിന് നിരാശില്ല, പ്രധാനമന്ത്രിയാക്കുമെന്ന് പ്രതീക്ഷയില്ല. പ്രതീക്ഷയില്ലാത്തതിനാൽ നിരാശയുമില്ലെന്ന് അദ്ദേഹം മാദ്ധ്യമപ്രവർത്തകയോട് പറഞ്ഞിരുന്നതായും ശർമിഷ്ട പറയുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗന്ധിയുടെ വിയോഗത്തിന് ശേഷവും മുഖർജിയെ പ്രധാനമന്ത്രിയാക്കുമെന്ന് അഭ്യുഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ അതുണ്ടായില്ല. കോൺഗ്രസ് രാഷ്‌ട്രീയത്തിലെ ഹൈക്കമാൻഡ് രീതികളെ അടയാളപ്പെടുത്തുന്ന പുസ്തകം വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയേക്കും.















