ചെന്നൈ : ചുഴലിക്കാറ്റും , കനത്ത മഴയും നാശം വിതച്ച തമിഴ്നാട്ടിൽ കൈത്താങ്ങായി സേവാഭാരതി . 3000 വോളന്റിയർമാരാണ് കഴിഞ്ഞ നാല് ദിവസമായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. 2,00,000-ത്തിലധികം ആളുകൾക്ക് , സഹായവും നൽകാനായി .
ഹെൽപ്പ് ലൈൻ സേവനം, ഭക്ഷണം, വെള്ളം, റൊട്ടി, പാൽ, എന്നിവയ്ക്കൊപ്പം രക്ഷാപ്രവർത്തനം, മറ്റ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവയും സേവാഭാരതി ഏറ്റെടുത്തിട്ടുണ്ട് . കൂടാതെ മെഡിക്കൽ ക്യാമ്പുകൾ നടത്തുകയും, അവശ്യ മരുന്നുകൾ എത്തിച്ച് നൽകുകയും ചെയ്യുന്നുണ്ട് . വെള്ളക്കെട്ട് മൂലം പുറത്തിറങ്ങാനാകാത്ത ഭാഗങ്ങളിൽ പോലും സേവാഭാരതി വോളന്റിയേഴ്സ് എത്തിച്ചേരുന്നുണ്ട്.
ചെന്നൈ നഗരത്തിൽ ആവശ്യസാധനങ്ങൾക്ക് ക്ഷാമം നേരിട്ട് തുടങ്ങി. പാലിന് ലിറ്ററിന് 145രൂപ വരെയാണ് വിൽപന. മഴവെള്ളവും മാലിന്യ പ്ലാന്റിലേക്കുള്ള പൈപ്പുകളിലെ മാലിന്യവും കലർന്ന വെള്ളത്തിലാണ് മഹാ നഗരത്തിന്റെ ഏറിയ പങ്കും. വെളാച്ചേരി,മടിപ്പാക്കം,മുടിചൂട്, വെസ്റ്റ് താംമ്പരം പള്ളിക്കരണി തുടങ്ങി ജനനിബിഢമായ മേഖലകൾ കഴിഞ്ഞ മൂന്നു ദിവസമായി വെള്ളത്തിന് അടിയിലാണ്. വൈദ്യുതി നിലച്ചതിന്നാൽ ഫോണുകൾ സ്വിച്ച് ഓഫ് ആയതോടെ ഒറ്റപെട്ട മേഖലകളിൽ കുടുങ്ങി കിടക്കുന്നവരെ കുറിച്ചുള്ള വിവരങ്ങൾ ബന്ധുക്കളാണ് രക്ഷാ പ്രവർത്തകരെ അറിയിക്കുന്നത് .