ദുബായ്: ഐപിഎൽ മിനി ലേലത്തിൽ വീണ്ടും ജയ്ദേവ് ഉനദ്കട്ടിന് കോടിക്കിലുക്കം. മുൻവർഷത്തെക്കാൾ വിലയിൽ ഇത്തിരി ഇടിവുണ്ടെങ്കിലും ഇത്തവണം ഒരു കോടിക്ക് മുകളിൽ മുടക്കി താരത്തെ വാങ്ങാൻ ആളുണ്ടായിരുന്നു. അടിസ്ഥാന വില 50 ലക്ഷമായിരുന്ന താരത്തെ ഇന്ന് ഏറ്റവും അധികം പണം മുടക്കിയ സൺറൈസേഴ്സാണ് മാളത്തിലെത്തിച്ചത്. 1.60 കോടിക്കാണ് ജയ്ദേവിനെ ഹൈദരാബാദ് ടീമിലെത്തിച്ചത്.
ഇന്ത്യൻ പേസർ അഭ്യന്തര ക്രിക്കറ്റിലും ഈ സീസണിൽ നിറം മങ്ങിയിരുന്നു. 50 ലക്ഷത്തിന് സ്വന്തമാക്കിയ താരത്തെ എൽ.എസ്.ജി കൈവിട്ടിരുന്നു. 2018ലാണ് താരത്തെ 11.5 കോടി മുടക്കി രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചെങ്കിലും പരാജയമായിരുന്നു. എന്നാൽ 2019 ൽ 8.4 കോടി ലഭിച്ച താരത്തിന് 2020 ലും 21 ലും മൂന്ന് കോടി വീതം ലഭിച്ച താരത്തെ 2022ൽ മുംബൈ ഇന്ത്യൻസ് 1.3 കോടി മുടക്കി ടീമിലെത്തിച്ചിരുന്നു. ഐപിഎല്ലിൽ 94 മത്സരങ്ങളിൽ നിന്ന് 91 വിക്കറ്റാണ് ഇടംകൈയൻ ബൗളറുടെ സമ്പാദ്യം. 2020 മുതൽ പ്രകടനം താഴേക്കാണ്.