ചണ്ഡീഗഢ്: ചണ്ഡീഗഢിലെ മദ്രസയിൽ ദേശീയ ബാലാവകാശ കമ്മീഷൻ നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. അറേബ്യ ഫൈസുൽ ഇസ്ലാം മദ്രസയിൽ എൻസിപിസിആർ അദ്ധ്യക്ഷൻ പ്രിയങ്ക് കനൂംഗോ നേരിട്ടെത്തിയാണ് പരിശോധന നടത്തിയത്. രാത്രിയിൽ നടത്തിയ മിന്നൽ സന്ദർശനത്തിന്റെ വീഡിയോ പ്രിയങ്ക് കനൂംഗോ എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്.
മദ്രസയിൽ താമസിക്കുന്ന കുട്ടികളുമായി സംവദിച്ച പ്രിയങ്ക് കനൂംഗോ പഠിതാക്കളുടെ ഭാവിയിൽ ഉത്കണ്ഠ രേഖപ്പെടുത്തി. മദ്രസയിലെ വിദ്യാർത്ഥികൾ അധികാരികളുടെ ശാരീരിക ചൂഷണത്തിന് വിധേയരായതായി എൻസിപിസിആർ കണ്ടെത്തി. കുട്ടികളെ ഡോക്ടർമാരോ എഞ്ചിനീയർമാരോ ആകുന്നതിനുപകരം അവർ മുഫ്തികളാകാൻ ആഗ്രഹിക്കുന്ന തരത്തിൽ ബ്രെയിൻ വാഷാണ് ഇവിടെ നടക്കുന്നതെന്ന് പ്രിയങ്ക കനൂംഗോ പറഞ്ഞു. മതപരവും വ്യക്തിപരവുമായ കാര്യങ്ങളിൽ ഫത്വ പുറപ്പെടുവിക്കാൻ അധികാരമുള്ള ഇസ്ലാമിക പണ്ഡിതന്മാരാണ് മുഫ്തികൾ.
आज चंडीगढ़ में मदरसा अरबिया फ़ैजुल इस्लाम का निरीक्षण किया,मदरसे में रहने वाले एक दर्जन से ज़्यादा बच्चे बिहार,उत्तरप्रदेश व हिमाचल के निवासी हैं परंतु यहीं मदरसे में रहते हैं।
लगभग 300 बच्चे दिन में आते हैं शाम को वापिस चले जाते हैं, दिन में थोड़ी बहुत बुनियादी तालीम भी दी जाती… pic.twitter.com/lFzBXgWNJZ— प्रियंक कानूनगो Priyank Kanoongo (@KanoongoPriyank) December 26, 2023
ബീഹാർ, ഉത്തർപ്രദേശ്, ഹിമാചൽ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ ഉൾപ്പെടെ 300 ഓളം പേർ മദ്രസയിൽ പഠിക്കുന്നുണ്ട്. മദ്രസയുടെ അംഗീകാരം, അഫിലിയേഷൻ, സർക്കാർ അനുമതി എന്നിവ സംബന്ധിച്ച വിവരങ്ങൾ എൻസിപിസിആറിന് കൈമാറാൻ അധികൃതർ തയ്യാറായില്ല. 1991-ൽ സ്ഥാപിതമായ മദ്രസയ്‌ക്ക് സ്‌കൂളായി പ്രവർത്തിക്കാൻ സർക്കാർ അനുമതി ഇല്ലെന്നും ലൈബ്രറിയോ കമ്പ്യൂട്ടർ എയ്ഡഡ് ലേണിംഗ് ലാബോ ഇല്ലെന്നും റിപ്പോർട്ടുണ്ട്. മദ്രസയ്‌ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.