അയോദ്ധ്യ പ്രാണപ്രതിഷ്ഠയുടെ സന്തോഷത്തിലും രാമജന്മഭൂമിയ്ക്കായി ജീവൻ നൽകിയ കർസേവകർ ഹിന്ദുവിശ്വാസികളുടെ മനസിൽ എന്നും നൊമ്പരമാണ് . മുഗൾ കാലഘട്ടം മുതൽ മുലായം കാലഘട്ടം വരെ രാമജന്മഭൂമിക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച രാമഭക്തരെ ഹിന്ദു സമൂഹം ഇന്ന് സ്മരിക്കുന്നു. അവരിൽ ഒരാളാണ് അയോദ്ധ്യയിൽ താമസിച്ചിരുന്ന വാസുദേവ് ഗുപ്ത, 1990 ഒക്ടോബർ 30 നാണ് മുലായം സിംഗിന്റെ പോലീസുകാരുടെ വെടിയേറ്റ് വാസുദേവ് ഗുപ്ത മരിച്ചത് .
അയോദ്ധ്യയിലെ നയാഘട്ടിൽ കുടുംബം പോറ്റാൻ വാസുദേവ് ഗുപ്ത പലഹാരക്കട നടത്തിയിരുന്നു. ഭാര്യയും 3 പെൺമക്കളും 2 ആൺമക്കളും അടങ്ങിയ കുടുംബത്തിന്റെ ഉപജീവനമാർഗം ഈ കടയായിരുന്നു . വാസുദേവ് ഗുപ്തയും, ഭാര്യ ശകുന്തള ഗുപ്തയും ശ്രീരാമഭക്തരായായിരുന്നുവെന്ന് മകൾ സീമ ഗുപ്ത പറയുന്നു . അന്ന് അയോദ്ധ്യയിൽ കർസേവകർക്കൊപ്പം തന്റെ അമ്മയും സ്ഥലത്തുണ്ടായിരുന്നുവെന്ന് സീമ പറയുന്നു. അമ്മയും അന്ന് പരിക്കേറ്റ നിരവധി കർസേവകർക്ക് ചികിത്സ നൽകിയിരുന്നു -സീമ പറയുന്നു.
വാസുദേവിന്റെ വയറിലും അരയിലും അന്ന് വെടിയുണ്ടകൾ പതിക്കുകയായിരുന്നു. വാസുദേവ് സംഭവസ്ഥലത്തുതന്നെ മരിച്ചു. രാമജന്മഭൂമിക്ക് സമീപം രാംകോട്ടിലാണ് വാസുദേവിന്റെ മൃതദേഹം കണ്ടെത്തിയത്.
വാസുദേവ് ഗുപ്ത മരണപ്പെട്ട ശേഷം കുടുംബത്തിന്റെ മോശം സാഹചര്യം കണ്ട് വിശ്വഹിന്ദു പരിഷത്തും രാമജന്മഭൂമി ട്രസ്റ്റും ചേർന്ന് മകൻ സന്ദീപിന് രാമജന്മഭൂമി ട്രസ്റ്റിന്റെ ലോക്കർ ഡിപ്പാർട്ട്മെന്റിൽ ജോലി നൽകി. ഗുപ്ത കുടുംബത്തിന്റെ സംരക്ഷണവും വിഎച്ച്പി ഏറ്റെടുത്തു.