മുംബൈ: രണ്ട് ദിവസം മുമ്പ് മുംബൈയിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണു മരിച്ച മലയാളി യുവാവ് രാഹുലിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് പുലർച്ചെ നടത്തി. മൃതദേഹം കേരളത്തിൽ നിന്ന് മുംബൈയിലെത്തി ബന്ധുക്കൾ ഏറ്റു വാങ്ങിയിരുന്നു. ചൊവ്വാഴ്ച വെളുപ്പിന് മൂന്നരയോടെയാണ് അപകടവിവരം രാഹുലിന്റെ വീട്ടുകാർ അറിയുന്നത്. ജോലി വാഗ്ദാനം ചെയ്ത സ്ഥാപനം ആവശ്യപ്പെട്ടതനുസരിച്ചു ഞായറാഴ്ച രാവിലെ തിരുവനന്തപുരത്തു നിന്നു പോയ രാഹുൽ തിങ്കളാഴ്ച രാത്രി നവി മുംബൈയിൽ എത്തി. രാത്രി 11 വരെ വീട്ടുകാരുമായും സുഹൃത്തുക്കളുമായും സംസാരിച്ചിരുന്നു.
ബേലാപൂരിൽ താമസിച്ചിരുന്ന രാഹുൽ നാലു നില കെട്ടിടത്തിന് മുകളിൽ നിന്നുമാണ് വീണ് മരിച്ചത്. വിദേശത്തു പോകാൻ 5 ലക്ഷം രൂപ ഏജന്റിന് കൊടുത്തിരുന്ന രാഹുലിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ നെരൂൽ നെരൂൽ എൻ ആർ ഐ പോലിസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സാമൂഹിക പ്രവർത്തകയായ ലൈജി വർഗ്ഗീസ് കൂടാതെ ഫെയ്മ മഹാരാഷ്ട്ര യാത്രാ സഹായ വേദിയും ചേർന്നാണ് നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുവാനുള്ള സഹായങ്ങൾ ചെയ്തു കൊടുത്തത്. തൊഴിൽ തട്ടിപ്പിനിരയായ രാഹുലിന്റെ നഷ്ടപ്പെട്ട പണം തിരികെ കിട്ടാനുള്ള നടപടികൾക്കായി നിയമ സഹായം തേടുമെന്നും സാമൂഹിക പ്രവർത്തകർ അറിയിച്ചു.