മുംബൈ: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മിലിന്ദ് ദേവ്‌റ കോൺഗ്രസിൽ നിന്ന് രാജിവച്ചു. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് കോൺഗ്രസുമായുള്ള തന്റെ കുടുംബത്തിന്റെ 55 വർഷത്തെ ബന്ധം ഉപേക്ഷിക്കുന്ന കാര്യം ദേവ്‌റ അറിയിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ദക്ഷിണ മുംബൈ സീറ്റിനെ ചൊല്ലിയുള്ള തർക്കമാണ് രാജിക്ക് പിന്നിലെ കാരണമെന്നാണ് സൂചന. ശിവസേന ഏക്നാഥ് ഷിൻഡെ പക്ഷത്തിനൊപ്പം ദേവ്‌റ ചേരുമെന്ന അഭ്യൂഹങ്ങളുണ്ട്.
രാഷ്‌ട്രീയ ജീവിതത്തിലെ സുപ്രധാനമായ ഒരു അധ്യായം ഇന്ന് അവസാനിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജി വച്ചു. ഇതോടെ കോൺഗ്രസുമായുള്ള തന്റെ കുടുംബത്തിന്റെ 55 വർഷത്തെ ബന്ധം അവസാനിക്കുന്നു. വർഷങ്ങളായി നൽകിയ പിന്തുണയ്‌ക്ക് നേതൃത്വത്തിനോടും സഹപ്രവർത്തരോടും പ്രവർത്തകരോടും നന്ദി പറയുന്നു.- അദ്ദേഹം എക്‌സിൽ കുറിച്ചു.
Today marks the conclusion of a significant chapter in my political journey. I have tendered my resignation from the primary membership of @INCIndia, ending my family’s 55-year relationship with the party.
I am grateful to all leaders, colleagues & karyakartas for their…
— Milind Deora | मिलिंद देवरा ☮️ (@milinddeora) January 14, 2024
“>
ഇൻഡി മുന്നണിയുടെ സീറ്റ് വിഭജന ചർച്ചയ്‌ക്ക് മുന്നോടിയായി ദക്ഷിണ മുംബൈ സീറ്റ് വിട്ടുതരില്ലെന്ന് ശിവസേന ഉദ്ധവ് പക്ഷം വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനങ്ങൾ മിലിന്ദ് ദേവ്റ ഉന്നയിച്ചിരുന്നു. എന്നാൽ, മുന്നണി യോഗത്തിൽ സീറ്റ് ഉദ്ധവ് പക്ഷത്തിന് നൽകാൻ ധാരണയായതാണ് മിലിന്ദ് പാർട്ടി വിടാൻ കാരണമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.