ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായുള്ള ചടങ്ങുകൾ ആരംഭിച്ചു. പ്രത്യേക കർമ്മങ്ങൾ, ദശവിധ സ്നാനം, വിഷ്ണു ആരാധന, ഗോദാനം എന്നീ ചടങ്ങുകൾക്കാണ് തുടക്കമായത്. പ്രാണപ്രതിഷ്ഠക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി രാമക്ഷേത്ര തീർത്ഥ ട്രസ്റ്റ് അറിയിച്ചു. രാമക്ഷേത്രത്തിന്റെ ചിത്രങ്ങളും ട്രസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
ജനുവരി 18-നാണ് വിഗ്രഹം ശ്രീകോവിലിൽ സ്ഥാപിക്കുന്നത്. അന്നേ ദിവസം ഗണേശ അംബികാ പൂജ, വരുണ പൂജ, വാസ്തു പൂജ എന്നിവ നടക്കും. ജനുവരി 19-ന് അഗ്നി സ്ഥാപനം, നവഗ്രഹ സ്ഥാപനം, ഹവനം എന്നീ ചടങ്ങുകളാണ് നടക്കുന്നത്.
ജനുവരി 20-ന് ശ്രീകോവിൽ സരയൂ തീർത്ഥത്താൽ ശുചിയാക്കിയ ശേഷം വാസ്തു ശാന്തി പൂജയും, അന്നാധിവാസും നടക്കും. ജനുവരി 21-നാണ് 125 കലശങ്ങളിലെ ജലം ഉപയോഗിച്ചുള്ള ദിവ്യസ്നാനത്തിന് ശേഷം ശയാധിവാസ് ചടങ്ങുകൾ നടക്കുന്നത്. ജനുവരി 22-ന് കോടിക്കണക്കിന് വിശ്വാസികളുടെ കാത്തിരിപ്പിന് വിരാമമിട്ട് രാംലല്ലയുടെ പ്രതിഷ്ഠ നടക്കും.