അയോദ്ധ്യ: രാംലല്ലയെ ദർശിക്കാൻ ഉസ്മാനും പ്രിൻസും ആഗ്രയിൽ കാൽനടയായി അയോദ്ധ്യയിലേക്ക് പുറപ്പെട്ടു. കുട്ടിക്കാലം മുതൽ സുഹൃത്തുക്കളായ ഇരുവരും 480 കിമി നടന്നാണ് രാമനഗരിയിൽ എത്തുക. വിവിധ ഇടങ്ങളിൽ നിന്നും സ്വീകരണം ഏറ്റുവാങ്ങിയാണ് യാത്ര പുരോഗമിക്കുന്നത്.
ഈ സമയത്ത് രാജ്യം മുഴുവൻ രാമനെ ആഘോഷിക്കുകയാണെന്നും മുസ്ലീങ്ങൾ അതിൽ സന്തുഷ്ടരാണെന്നും ഇസ്ലാമത വിശ്വാസിയായ ഉസ്മാൻ(30) പറയുന്നു. ഭഗവാൻ ശ്രീരാമൻ എല്ലാവരുടേതുമാണ്. ഒരു മുസ്ലീമായതിൽ ഞാൻ അഭിമാനിക്കുന്നു. എന്നാൽ ശ്രീരാമനെ ആരാധിക്കാൻ ഹിന്ദുവായിരിക്കണമെന്നില്ല, ഉസ്മാൻ പറഞ്ഞു.
കൊടും തണുപ്പിൽ കൈയിൽ ഭഗവയും രാമക്ഷേത്രത്തിന്റെ ചിത്രവും ഏന്തിയാണ് ഇവരുടെ യാത്ര. ഉസ്മാന്റെ ഭാര്യ സമീറ ഖാട്ടൂണും ഇവരുടെ ദൗത്യത്തിന് പൂർണ്ണ പിന്തുണയാണ് നൽകിയത്. പ്രിൻസിന്റെയും ഉസ്മാന്റെയും ചുവടുവെപ്പിന് വലിയ പിന്തുണയാണ് പ്രദേശത്ത് നിന്ന് ലഭിക്കുന്നത്.
ജനുവരി 22-നാണ് അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ മഹത്തായ പ്രാണപ്രതിഷ്ഠ നടക്കുന്നത്. മൈസൂരുവിൽ നിന്നുള്ള ശിൽപി അരുൺ യോഗി രാജ് നിർമ്മിച്ച വിഗ്രഹമാണ് ശ്രീകോവിലിൽ പ്രതിഷ്ഠിക്കുക.