തിരുവനന്തപുരം: കെ-റെയിലിന്റെ സർവ്വേയ്‌ക്കായി റവന്യൂ വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ നിയമിച്ച ഉദ്യോഗസ്ഥർക്ക് ശമ്പളമില്ല. 205 ഉദ്യോഗസ്ഥർക്കാണ് കഴിഞ്ഞ അഞ്ച് മാസമായി ശമ്പളമില്ലാതായിട്ട്. ഗസറ്റഡ് റാങ്കിലില്ലാത്തവർക്ക് നവംബർ വരെ ശമ്പളം കിട്ടിയിരുന്നു. മറ്റുള്ളവർക്കാണ് ഓഗസ്റ്റ് മുതലുള്ള ശമ്പളം ലഭിക്കാനുള്ളത്.
2021-ലാണ് കെ-റെയിൽ കടന്നുപോകുന്ന 11 ജില്ലകളിലെ പ്രത്യേക ഓഫീസുകളിലേക്കും എറണാകുളത്തെ പ്രത്യേക ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലേക്കുമായി ഇവരെ നിയമിച്ചത്. പദ്ധതിയ്‌ക്ക് കേന്ദ്ര അംഗീകാരം ലഭിക്കാതെ വന്നതോടെ ഇവരെ കിഫ്ബിയുടേത് ഉൾപ്പെടെയുള്ള വിവിധ പദ്ധതികളിലേക്ക് പുനർവിന്യസിച്ചു. ഓഗസ്റ്റ് വരെയുള്ള ശമ്പളം നൽകിയത് കിഫ്ബിയാണ്. അതുവരെയും ധനകാര്യ വകുപ്പിന്റെ പ്രവർത്തനാനുമതി ഓഫീസുകൾക്ക് ഉണ്ടായിരുന്നു.
ജോലി ചെയ്യുന്നത് ഏത് സ്ഥാപനത്തിന് വേണ്ടിയാണോ അവരാണ് ജീവനക്കാർക്ക് ശമ്പളമനുവദിക്കേണ്ടത്.