കോഴിക്കോട്: പോലീസ് സ്റ്റേഷൻ കസ്റ്റഡിയിലുണ്ടായിരുന്ന ജെസിബി കടത്തികൊണ്ട് പോയ സംഭവത്തിൽ സസ്പെൻഷനിലായിരുന്ന എസ്ഐ ടി.ടി നൗഷാദിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സംഭവത്തിൽ എസ്ഐക്ക് പങ്കുള്ളതായി കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
അറസ്റ്റിന് പിന്നാലെ ജാമ്യത്തിൽ എസ്ഐയെ വിട്ടയച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം റോഡിൽ സെപ്റ്റംബർ 19-നായിരുന്നു ജെസിബിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചത്. തുടർന്ന് കസ്റ്റഡിയിലെടുത്ത ജെസിബിക്ക് രേഖകൾ ഇല്ലെന്ന് കണ്ടെത്തുകയും ചെയ്തു. പിന്നാലെയാണ് മുക്കം പോലീസ് സ്റ്റേഷൻ പരിസരത്തു നിന്നും മണ്ണുമാന്തി യന്ത്രം കടത്തി പകരം ഇൻഷുറൻസ് രേഖകൾ ഉള്ള മറ്റൊരെണ്ണം എത്തിച്ചത്.
ഇതിന് എസ് ഐ സഹായിച്ചെന്നാണ് കണ്ടെത്തൽ. ജെസിബി ഉടമയുടെ മകൻ മാർട്ടിൻ മാതാളിക്കുന്നേൽ ഉൾപ്പടെ 6 പേര് നേരത്തേ അറസ്റ്റിലായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ തോട്ടുമുക്കം സ്വദേശി സുധീഷായിരുന്നു മരണപ്പെട്ടത്.