റായ്പൂർ: അയോദ്ധ്യയിലേക്ക് രാമസേവകരെ അയച്ച് ഛത്തീസ്ഗഡ്. ബുധനാഴ്ച രാവിലെ മുഖ്യമന്ത്രി വിഷ്ണു ദേവ് സായി അയോദ്ധ്യയിലേക്കുള്ള ബസിന്റെ ഫ്ളാഗ് ഓഫ് കർമ്മം നിർവഹിച്ചിരുന്നു. അറുപതു രാമ സേവകരെയാണ് ഛത്തീസ്ഗഡ് അയോദ്ധ്യയിലേക്ക് അയക്കുന്നത്. 60 ദിവസം ഇവർ രാമഭക്തർക്ക് ആവശ്യമായ സഹായം നൽകികൊണ്ട് അയോദ്ധ്യയിൽ തുടരും.
ചത്തീസ്ഗഡിൽ നിന്നും പോകുന്ന സേവകർ രാമഭക്തർക്ക് ഭക്ഷണം ഒരുക്കും. ഛത്തീസ്ഗഡിന്റെ മരുമകൻ ജനുവരി 22 ന് അയോദ്ധ്യയിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിതനായി. ഛത്തീസ്ഗഡ് രാമ മാതാവായ കൗസല്യയുടെ ജന്മസ്ഥലമാണ്. അയോദ്ധ്യയിലേ വിവിധ പരിപാടികൾക്കായി ടീമുകളെ അയക്കാൻ തീരുമാനിച്ചു. ഇന്ന് ആറ് കമ്മിറ്റികളിൽ നിന്നുള്ള 60 പേരെയാണ് അയക്കുന്നത്. വരുന്ന 60 ദിവസങ്ങളിൽ ചത്തീസ്ഗഡ് സർക്കാരിന്റെ ഭാഗമായി ഭക്തർക്ക് സൗജന്യഭക്ഷണം വിതരണം ചെയ്യും എന്നും വിഷ്ണു ദേവ് സായി പറഞ്ഞു.
രാമഭക്തർക്ക് വേണ്ടിയുള്ള പച്ചക്കറി എത്തിക്കാനുള്ള അവസരം ഛത്തീസ്ഗഡ് ജനതയ്ക്ക് ലഭിച്ചു. ജനങ്ങൾ വിവിധ വഴികളിലുടെ അവരുടെ ഭക്തി പ്രകടിപ്പിക്കുന്നു. ജനങ്ങളെ ട്രയിൻവഴി അയോദ്ധ്യയിലേക്ക് എത്തിക്കും. രാം ലല്ല ദർശൻ പദ്ധതിയുടെ ഭാഗമായി ഗവൺമെന്റ് സൗജന്യമായി ജനങ്ങളെ അയോദ്ധ്യയിലേക്ക് എത്തിക്കും എന്നും വിഷ്ണു ദേവ് സായി വ്യക്തമാക്കി.
അഞ്ചു നൂറ്റാണ്ടിന്റെ ധീരമായ പോരാട്ടത്തിന് ശേഷം അയോദ്ധ്യയിൽ ജനുവരി 22 ന് പ്രാണ പ്രതിഷ്ഠ നടന്നിരുന്നു. മണിക്കൂറുകൾ നീണ്ട ആചാര പരിപാടികൾക്ക് ശേഷം പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠ നടന്നു. 1500 ലധികം പ്രമുഖരുൾപ്പടെ 8000അതിഥികൾക്കാണ് ചടങ്ങിനുള്ള ക്ഷണം ലഭിച്ചത്. നാഗര ശൈലിയിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രത്തിന് 380 അടി നീളവും 250 അടി വീതിയും 161 അടി ഉയരവും ക്ഷേത്രത്തിൽ ഉണ്ടായിരുന്നു.