അഹമ്മദാബാദ് : ഹിജാബ് നിരോധിക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരവുമായി മുസ്ലീം പെൺകുട്ടി . ഗുജറാത്തിലെ തൻസിം മെരാനിയാണ് ജയ്പൂരിൽ പിതാവിനൊപ്പം നിരാഹാരമിരിക്കുന്നത് .
മതം പ്രചരിപ്പിക്കാനല്ല, വിദ്യാഭ്യാസത്തിനാണ് ആളുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോകുന്നതെന്നാണ് തൻസിം മെരാനി പറയുന്നത് . അതുകൊണ്ട് സ്കൂളുകളിലും കോളേജുകളിലും ഹിജാബ് നിരോധിക്കണം. മുഖ്യമന്ത്രി ഭജൻലാൽ ശർമയുടെ നിയമസഭാ മണ്ഡലത്തിൽ 3 ദിവസമായി തൻസിം നിരാഹാരം കിടക്കുകയാണ്. തൻസിക്കും , പിതാവിനും ഇസ്ലാമിസ്റ്റുകളിൽ നിന്ന് ഭീഷണിയുണ്ട്.
ഞാൻ മുസ്ലീം സമുദായത്തിൽ നിന്നാണ്. സ്കൂളുകളിലും കോളേജുകളിലും സർക്കാർ ഓഫീസുകളിലും ഹിജാബ് ധരിക്കണമെന്നല്ല ഇതിനർത്ഥം. അതുകൊണ്ട് തന്നെ രാജസ്ഥാനിൽ നിന്ന് ഹിജാബിനെതിരായ ഒരു പ്രസ്ഥാനം ആരംഭിച്ചിട്ടുണ്ട്, അത് രാജ്യം മുഴുവൻ പ്രവർത്തിക്കും. തെറ്റ് എന്തുതന്നെയായാലും അത് തെറ്റാണെന്ന് പിതാവ് അമീർ മെരാനി പറഞ്ഞു.തൻസീമിനെതിരെ നിരവധി ഫത്വകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും എന്നാൽ ഭയം മാറ്റമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് താനും മകൾക്കൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്നത്. നാളെ ഒരു മുസ്ലീം പെൺകുട്ടി കളക്ടറായാൽ ഹിജാബ് ധരിച്ച് കസേരയിൽ ഇരിക്കുമോയെന്നും അദ്ദേഹം ചോദിക്കുന്നു.