മലപ്പുറം: മങ്കട കുമാരഗിരി സർക്കാർ വനത്തിൽ നിന്ന് മുറിച്ചു കടത്തിയ 30 കിലോ ചന്ദനം പിടികൂടി വനം വകുപ്പ്. നിലമ്പൂർ സൗത്ത് ഡിവിഷൻ കരുവാരകുണ്ട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വനത്തിലാണ് സംഭവം. കുമാരഗിരി സർക്കാർ വനത്തിൽ നിന്ന് ദിവസങ്ങളായി മുറിച്ചുകടത്തിയിരുന്ന ചന്ദന മര കഷ്ണങ്ങളാണ് പിടികൂടിയത്.
ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി എൻ സജീവന്റെ നേതൃത്വത്തിൽ കരുവാരകുണ്ട് ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫിന്റെ വാഹനമുൾപ്പെടെയാണ് പിടിക്കൂടിയത്. നിന്മിനി വാളക്കാടൻ ഷൗക്കത്തലി, വള്ളുവമ്പ്രം ഇമ്മിണിക്കര കറുത്തേടത് നൗഷാദ് എന്നിവരാണ് പിടിയിലായത്.
സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ അരുൺ ദേവ്, ബീറ്റ് ഫോറസ്ററ് ഓഫീസർ മാരായ എസ്.വിപിൻ രാജ്, നൗഷാദ് പാക്കട, എ. എൽ.അഭിലാഷ്, എസ്.സനൽകുമാർ, വി.ജിബീഷ്, പി. പി ജോസവിൻ പ്രേഷ്യസ്, പി.ശ്രീനാഥ്, എം.അശ്വതി, കെ. എസ്.സ്മിജു, ഡ്രൈവർ ഷരീഫ് എന്നിവർ ചേർന്ന് ഒരാഴ്ചയായി നടത്തിയ പരിശ്രമത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിന് പിന്നിൽ കൂടുതൽ ആളുകളുണ്ടെന്ന് സംശയമുള്ളതായും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പറഞ്ഞു.