വയനാട്: രണ്ട് മാസമായി വയനാട് പുൽപ്പള്ളിയെ വിറപ്പിച്ച കടുവയെ കൂട്ടിൽ. നിരവധി വളർത്തുമൃഗങ്ങളെ പിടിച്ച മുള്ളൻകൊല്ലിയിലെ കടുവയാണ് പിടിയിലായത്. നാല് ദിവസത്തെ ഇടവേളയിലാണ് കടുവ വളർത്തുമൃഗങ്ങളെ ഭക്ഷിച്ചത്. ശല്യത്തെ തുടർന്ന് വനം വകുപ്പ് പ്രദേശത്ത് നാലിടത്ത് കൂട് സ്ഥാപിച്ചിരുന്നു. ഇവയിൽ ഒന്നിലാണ് കടുവ കുടുങ്ങിയത്. കുപ്പാടിയിലെ കടുവ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റും.
മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കടുവയെ തിരിച്ചറിയാൻ സാധിക്കാതെ പോയതാണ് ദൗത്യം നീളാൻ കാരണമായത്. ഇതിനിടെയിലാണ് കടുവ കൂട്ടിലായത്. കുപ്പാടിയിലെത്തിച്ച് വിശദമായ ആരോഗ്യപരിശോധന നടത്തുക, മുറിവുണ്ടോ, ആഴത്തിൽ പരിക്കുകൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച ശേഷമാകും കടുവയെ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുക.