ആരോഗ്യരംഗത്ത് പുത്തൻ മുന്നേറ്റവുമായി ടാറ്റാ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് മെഡിക്കൽ സയൻസസ്. കാൻസർ കോശങ്ങളുടെ വളർച്ച തടഞ്ഞ് രണ്ടാം തവണയും അർബുദം വരാതിരിക്കുന്നതിനെ തടയുകയുന്ന ഗുളികയാണ് ടാറ്റ പുറത്തിറക്കിയത്. കാൻസറിനെ അതിജീവിച്ചവർക്ക് വീണ്ടും രോഗം ബാധിക്കുന്നത് 30 ശതമാനത്തോളം പ്രതിരോധിക്കാനും കാൻസർ ചികിത്സയുടെ പാർശ്വഫലങ്ങൾ 50 ശതമാനത്തോളം കുറയ്‌ക്കാനും കഴിവുള്ള മരുന്നാണ് മുംബൈ ടാറ്റാ മെമ്മോറിയൽ സെന്ററിലെ ഗവേഷകർ കണ്ടെത്തിയത്. കേവലം 100 രൂപ മാത്രം മാത്രമാണ് ഈ ഗുളികയ്‌ക്ക് ചെലവാകുന്നത്.
10 വർഷമെടുത്താണ് മരുന്ന് വികസിപ്പിച്ചതെന്ന് ഗവേഷക സംഘത്തിലെ അംഗവും ടാറ്റാ മെമ്മോറിയൽ സെന്ററിലെ സീനിയർ സർജനുമായ ഡോ. രാജേന്ദ്ര ബാഡ്‌വെ പറഞ്ഞു. ഈ മരുന്ന് റേഡിയേഷൻ, കീമോതെറപ്പി എന്നിവയുടെ പാർശ്വഫലങ്ങൾ പകുതിയാക്കി കുറയ്‌ക്കാനും കഴിയും. വായ, ശ്വാസകോശം, പാൻക്രിയാസ് എന്നിവയെ ബാധിക്കുന്ന കാൻസറിന് ഈ മരുന്ന് കൂടുതൽ ഫലപ്രദമാണെന്നാണ് ഗവേഷകരുടെ അവകാശവാദം. മൂന്ന് മാനസത്തിനകം മരുന്ന് വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷ.
മനുഷ്യരിലെ കാൻസർ കോശങ്ങൾ എലികളിൽ കടത്തിവിട്ടായിരുന്നു പരീക്ഷണം. തുടർന്ന് കീമോതെറാപ്പിയും റേഡിയോ തെറാപ്പിയും നടത്തി. കാൻസർ കോശങ്ങൾ നശിച്ച് ക്രൊമാറ്റിൻ കണികകളായി. അവ രക്തത്തിലൂടെ ശരീരത്തിന്റെ മറ്റിടങ്ങളിലെ ആരോഗ്യകരമായ കോശങ്ങളിൽ പ്രവേശിക്കുകയും കാൻസർ മാറുകയും ചെയ്തു. പാർശ്വഫലങ്ങളുടെ ഫലം എലികളിലും മനുഷ്യരിലും പരീക്ഷിച്ചു. എന്നാൽ പ്രതിരോധ പരിശോധന എലികളിൽ മാത്രമാണ് നടത്തിയത്. മനുഷ്യരിലെ പരീക്ഷണങ്ങൾ പൂർത്തിയാക്കാൻ ഏകദേശം അഞ്ച് വർഷമെടുക്കുമെന്ന് ഗവേഷക സംഘം പറയുന്നു.















