കോഴിക്കോട്: സർട്ടിഫിക്കറ്റ് നൽകാത്തതിന്റെ വിരോധത്തെ തുടർന്ന് കോഴിക്കോട് എൻഐടിയിലെ അദ്ധ്യാപകനെ കുത്തിപ്പരിക്കേൽപ്പിച്ചു. പൂർവ്വ വിദ്യാർത്ഥിയായ തമിഴ്നാട് സ്വദേശി വിനോദാണ് അദ്ധ്യാപകനെ ആക്രമിച്ചത്. സിവിൽ എഞ്ചിനീയറിംഗ് അദ്ധ്യാപകൻ ജയചന്ദ്രനാണ് കുത്തേറ്റത്.
സർട്ടിഫിക്കറ്റ് നൽകാത്തതിനെ തുടർന്നുള്ള തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. വിദ്യാർത്ഥിയുടെ ആക്രമണത്തിൽ അദ്ധ്യാപകന്റെ കഴുത്തിനും വയറിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിനോദ് കുമാറിനെ പോലീസ് സ്ഥലത്ത് നിന്നും പിടികൂടി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ധ്യാപകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.