യുഎഇയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രത്തിൽ ഞായറാഴ്ച ദർശനം നടത്താനെത്തിയത് 65,000 ത്തോളം ഭക്തർ . പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത BAPS ഹിന്ദു മന്ദിറിൽ രാവിലെ 40,000 സന്ദർശകരും വൈകുന്നേരം 25,000 സന്ദർശകരും എത്തി. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും ക്ഷേത്രം തുറക്കുന്ന ദിവസം ദർശനം നടത്തുകയും ഏകദേശം മൂന്ന് മണിക്കൂറോളം അവിടെ തങ്ങുകയും ചെയ്തു.
“ആയിരക്കണക്കിന് ആളുകൾക്കിടയിൽ ഇത്രയും അത്ഭുതകരമായ ക്രമം ഞാൻ ഒരിക്കലും കണ്ടിട്ടില്ല. മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുമെന്നും സമാധാനപരമായി ദർശനം നടത്താൻ കഴിയാതെ വരുമെന്നും ഞാൻ ആശങ്കാകുലനായിരുന്നു, പക്ഷേ ഞങ്ങൾക്ക് നല്ല രീതിയിൽ ദർശനം ലഭിച്ചു, അങ്ങേയറ്റം സംതൃപ്തരായിരുന്നു. എല്ലാ BAPS വോളൻ്റിയർമാർക്കും മന്ദിർ ജീവനക്കാർക്കും അഭിനന്ദനങ്ങൾ.“ ദർശനത്തിനെത്തിയ ഇന്ത്യൻ വംശജൻ സുമന്ത് റായ് പറഞ്ഞു.
“കല്ലുകളിലെ വാസ്തുവിദ്യയും സങ്കീർണ്ണമായ വിശദാംശങ്ങളും അതിശയകരമാണ്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകം കാണാൻ കഴിഞ്ഞതിൽ ഞാൻ ശരിക്കും അഭിനന്ദിക്കുന്നു. “ – മെക്സിക്കോയിൽ നിന്നുള്ള ലൂയിസ് പറഞ്ഞു. വാരാന്ത്യ സന്ദർശനങ്ങൾ പ്രമാണിച്ച് യുഎഇ സർക്കാർ അബുദാബിക്കും മന്ദിറിനും ഇടയിൽ പുതിയ ബസ് റൂട്ട് ആരംഭിച്ചു.