കാൺപൂർ: 14 കാരിയെ പീഡനത്തിനിരയാക്കിയ കഴിഞ്ഞ മസ്ജിദ് പുരോഹിതൻ അറസ്റ്റിൽ . കാൺപൂരിലെ നൗബസ്ത പ്രദേശത്തെ മസ്ജിദിലെ മൗലാന സോനു ഹാഫിസ് ആണ് പിടിയിലായത് . നാലു മാസമായി മൗലാന പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു .
ആരോഗ്യനില വഷളായതോടെ പെൺകുട്ടി കാര്യങ്ങൾ വീട്ടുകാരെ അറിയിച്ചു. തുടർന്ന് വീട്ടുകാർ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെയാണ് പെൺകുട്ടി 3 മാസം ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്.
പെൺകുട്ടിയ്‌ക്ക് മൗലാന ഏറെ നാളായി ഭക്ഷണ സാധനങ്ങൾ നൽകുന്നുണ്ടായിരുന്നു . ഇത് നൽകാനായി പെൺകുട്ടിയെ തന്റെ വീട്ടിലേക്ക് ക്ഷണിക്കും. ഈ സമയത്താണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നത് . എതിർത്തപ്പോൾ കുടുംബത്തെ മുഴുവൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.പെൺകുട്ടിക്ക് ഗർഭച്ഛിദ്രത്തിനുള്ള ഗുളികയും ഇയാൾ നൽകിയിരുന്നു.
സംഭവത്തിൽ പ്രതിയ്‌ക്കെതിരെ ബലാത്സംഗം, പോക്‌സോ നിയമം, വധഭീഷണി എന്നീ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ടെന്ന് കാൺപൂർ ഡിസിപി രവീന്ദ്ര കുമാർ പറഞ്ഞു.